കൊട്ടാരക്കര : KSRTC ബസ്സ് സ്റ്റാൻറ്റിനും പ്രൈവറ്റ് ബസ്സ് സ്റ്റാൻറ്റിനും ഉളളിലൂടെയുളള പൊതു ഓട മാലിന്യകൂമ്പാരത്താൽ അടഞ്ഞുകിടക്കുകയാണ് അത് പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതരത്തിലും ദുർഗന്ധ പൂരിതമായ അവസ്ഥയിലും കിടക്കുകയാണ്. കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ ഇരിക്കുന്ന പുലമൺ തോട്ടിലേക്ക് സ്വകാര്യവ്യക്തിയുടെ കക്കൂസ് മാലിന്യം തള്ളുന്നതിന് വേണ്ടി മാത്രം കൗൺസിൽ പോലും അറിയാതെ അനധികൃതമായി ചെയർമാന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ കൈപ്പറ്റി ഒരാവശ്യവുമില്ലാത്ത ഒരു ഓട നിർമ്മിക്കുകയാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്വകാര്യ ബസ് സ്റ്റാന്റ് നിർമ്മിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ എന്തിന് ഇത്ര വെപ്രാളപ്പെട്ട് ഈ ഓട നിർമ്മിക്കുന്നത്. ഇതിന്റെ പിന്നിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തിക്ക് വേണ്ടി നിർമ്മിക്കുന്ന ഓട നിർമ്മാണം നിർത്തി അത് അടച്ചുകൊണ്ട് പൊതു ഓട വൃത്തിയാക്കി നവീകരിക്കണം എന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നാളെത്തന്നെ സന്ദർശിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി ഉറപ്പുനൽകി


