കിളികൊല്ലൂർ : പെട്രോള്‍ പമ്പ് നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് അറുപത്തിമൂന്ന്കാരന്‍ ആത്മഹത്യ ചെയ്തു. രണ്ടാംകുറ്റി മാര്‍ക്കറ്റിന് സമീപം സതീശന്‍പിളളയാണ് ജീവനൊടുക്കിയത്. പോരുവഴി കമ്പലടി ചിറയില്‍ ജംഗ്ഷന് സമീപം ചിറയില്‍ വടക്കതില്‍ വീട്ടില്‍ ഷംസുദ്ദീന് മകന് നവാസ് (43) എന്നയാള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് സതീശന്‍പിളള തൂങ്ങി മരിച്ചത്. നവാസ് ഭരണിക്കാവ് സിനിമാ പറമ്പില്‍ നടത്തി വരുന്ന പെട്രോള്‍ പമ്പിലെ ആവശ്യത്തിലേക്ക് മരണപ്പെട്ട സതീശന്‍പിളളയില്‍ നിന്നും 1550000/- രൂപ വാങ്ങിയെടുത്തിരുന്നു. പെട്രോള്‍ പമ്പില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് വായ്പ്പയെടുത്താണ് തുക നല്‍കിയത്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍, എസ്സ്.ഐ മാരായ അനീഷ്.എ,പി, ജാനസ് പി ബേബി, എ.എസ്.ഐമാരായ സന്തോഷ്.വി, സുനില്‍കുമാര്‍, പ്രകാശ് ചന്ദ്രന്. സി.പി.ഒമാരായ സാജ്, സജു, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.