കൊട്ടാരക്കര നഗര സഭയിൽ പാർട്ടിയുടെ അന്തസ് ഉയർത്തി പിടിച്ചു കൊണ്ടുള്ള നിലപാട് സ്വീകരികുമെന്നും ആത്മാഭിമാനം പണയം വച്ചു മുന്നോട്ട് പോകാൻ പാർട്ടി തയ്യാർ ആകില്ല എന്നും കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മുന്നണി ബന്ധങ്ങൾ ശിഥിലം ആകാതെ എന്നും വിട്ടു വീഴ്ച ചെയ്തിട്ടുള്ള പാർട്ടി ആണ് കേരളാ കോൺഗ്രസ് (ബി). അത് ബലഹീനത ആയി കാണേണ്ട എന്നും പാർട്ടി മുന്നറിയിപ്പ് നൽകി. കേരളാ കോൺഗ്രസ് (ബി) യെ ഒറ്റപ്പെടുത്താൻ നോക്കേണ്ട. കൊട്ടാരക്കരയിൽ ആറ് കൗൺസിലർ മാരുടെ നേതൃത്വത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു നയിക്കുന്ന ജന സ്വാധീനവും കഴിവും ഉള്ളവരാണ് അധികാരത്തിൽ ഉള്ളത്. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ആവശ്യപ്രകാരം അതിപുരാതനവും എല്ലാ മത വിശ്വാസികളും ആരാധന നടത്തുന്ന മഹാഗണപതിക്ഷേത്ര നഗരിയിലേക്കുള്ള പാതയുടെ ഇരുവശവും ലൈറ്റ്കൾ സ്ഥാപിച്ചും പൂച്ചട്ടികൾ വച്ചും സൗന്ദര്യവത്കരിക്കാൻ ചെയർമാൻ കൊണ്ട് വന്ന പദ്ധതി പ്രേമേയത്തെ ഭരണകക്ഷിയിൽപെട്ട സി. പി. എം, സി പി ഐ, കക്ഷികൾ ഒരിക്കലും നടപ്പാക്കാൻ പോകാത്ത ഒരു മാസ്റ്റർ പ്ലാന്റെ പേരിൽ പ്രേമേയത്തെ പരാജയപ്പെടുത്തിയ നടപടി യിൽ മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. എൽ. ഡി. എഫ്. ഘടകകക്ഷികളുടെ ബന്ധപ്പെട്ട നേതൃത്വം ഇടപെട്ടു ഈ പദ്ധതി നടപ്പിലാക്കുന്നതിൽ മുൻകൈ എടുക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
വീകസന വിരോധികൾക്കും, വർഗീയ വാദികൾക്കും ഒപ്പം ചേർന്നു നഗരസഭാ വികസനത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ച എൽ. ഡി. എഫ്. ഘടകകക്ഷികളുടെ നിലപാട് രാക്ഷ്ട്രീയ ധാർമികതയ്ക്ക് ചേർന്നത് അല്ലെന്നു യോഗം ആരോപിച്ചു . കേരളാ കോൺഗ്രസ് (ബി ) ക്കു എതിരായുള്ള രാഷ്ട്രിയ ഗൂഡാലോചനക്കെതിരെ ശക്തമായി പ്രതികരിക്കാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരൻ നായർ അധ്യക്ഷൻ ആയ യോഗത്തിൽ മുൻസിപ്പൽ ചെയർമാനും പാർട്ടി ജില്ലാ പ്രസിഡന്റും ആയ എ. ഷാജു, ജേക്കബ് വര്ഗീസ് വടക്കടത്, തൃക്കണ്ണമംഗൽ ജോയികുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ, കെ എസ്. രാധാകൃഷ്ണൻ, പെരുംകുളം സുരേഷ്, സബാഷ് ഖാൻ, വനജ രാജീവ്, സുജ അച്ഛൻകുഞ്ഞ്, ലീന ഉമ്മൻ, മിനികുമാരി, എന്നിവർ സംസാരിച്ചു.