ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരളം സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
വിഷയത്തിൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച തന്നെ പരിഗണിക്കാമെന്ന് കോടതി മറുപടി നൽകി. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് കേരളം അപേക്ഷയിൽ ആവശ്യപ്പെടുന്നു. നിരവധി തവണ മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കി വിട്ട സാഹചര്യത്തിൽ പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു .