17 വർഷമായി പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരനു 12 ശതമാനം പലിശ സഹിതം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പിൽനിന്നു 33 വർഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രിൽ 30നു വിരമിച്ച തിരുവനന്തപുരം പാച്ചല്ലൂർ കീഴേപേരയിൽ ജെ. സലിമിനാണ് പലിശ സഹിതം ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടത്.
നീണ്ട 17 വർഷമായിട്ടും ആനുകൂല്യങ്ങൾ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയിൽ കമ്മിഷൻ ചെയർമാൻ അതൃപ്തി രേഖപ്പെടുത്തി. പരാതിക്കാരൻ വിരമിച്ച ദിവസം മുതൽ ആനുകൂല്യം ലഭ്യമാകുന്നതുവരെ 12 ശതമാനം പലിശ സഹിതം പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുന്നതിനും പലിശയിനത്തിലെ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്നതിനുമാണ് ഉത്തരവ്.