പൂയപ്പള്ളി : സഹപാഠിയായ യുവതിയുടെ വിവാഹാലോചനകള്‍ മുടക്കിയ സംഭവത്തിൽ ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24)നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും തന്റെ കൈവശം പെൺകുട്ടിയുമൊന്നിച്ചുള്ള ചിത്രങ്ങൾ ഉണ്ട് എന്നും തെറ്റിദ്ദരിപ്പിച്ചാണ് സഹപാഠിയായിരുന്ന യുവാവ് പെൺകുട്ടിയുടെ വിവാഹാലോചനകൾ മുടക്കിയിരുന്നത്. വിവാഹം ഉറപ്പിച്ച് മടങ്ങുന്നവരുടെ വീട്ടിൽ ഇയാൾ നേരിട്ടെത്തിയായിരുന്നു വിവാഹം മുടക്കിയിരുന്നത്.
ഇതുകൂടാതെ പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വിവാഹം ഉറപ്പിച്ച മടങ്ങിയ രണ്ട് ആലോചനൾ ഒരു കാരണവുമില്ലാതെ മുടങ്ങിയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ അന്വേഷണ നടത്തിയപ്പോഴാണ് അരുൺ പ്രചരിപ്പിച്ച പ്രണയക്കഥ അറിയുന്നത്. പെൺകുട്ടിയോട് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോവാണ് ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്ന വിവരം പുറത്തു പറയുന്നത്. ഭീഷണിപ്പെടുത്തിയ വിവരങ്ങളും പെൺകുട്ടി പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.