കൊട്ടാരക്കര: സാമ്പത്തിക തർക്കവും, മുൻവൈരാഗ്യവും കാരണം ഓടിച്ച് വന്നിരുന്ന ആംബുലസിന്റെ എൻഞ്ചിൻ നമ്പരും ചേയ്സ് നമ്പരും വ്യാജമാണെന്ന വിവരം ആവലാതിക്കാരനായ വിളക്കുടി വില്ലേജിൽ ആവണീശ്വരം മുറിയിൽ ചക്ക്പാറ എന്ന സ്ഥലത്ത് പ്ലാക്കീഴിൽ ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു(26) പുറത്ത് പറയും എന്ന കാരണത്താൽ വിഷ്ണുവിനേയും അനുജൻ വിനീത് എന്ന് വിളിക്കുന്ന ശിവനേയും അനുരഞ്ജനത്തിനായി കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റൽ ജംഗ്ഷനിലേക്ക് വിളിച്ച് വരുത്തി ഇവരോടൊപ്പം വന്ന സുഹൃത്ത് രാഹുലിനേയും ഒന്നാം പ്രതി വിളക്കുടി പഞ്ചായത്തിൽ കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദീഖ് (ഇപ്പോൾ കൊട്ടാരക്കര ചന്തമുക്ക് ലക്ഷമി ബേക്കറിക്ക് സമീപം വാടയ്ക്ക് താമസം) 2 മുതൽ 10 വരെയുള്ള പ്രതികളെ ഒപ്പം ചേർത്ത് മാരക ആയുധങ്ങളുമായി സംഘടിച്ച് പതിയിരുന്ന് വിഷ്ണു, ശിവൻ, രാഹുൽ എന്നിവർ കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റൽ ജംഗ്ഷനിലെത്തിയപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിച്ച് കൊലപാതകത്തിന് ശ്രമിച്ച കേസിലെ രണ്ടാം പ്രതി കൊല്ലം കരിക്കോട് മുണ്ടോലിതാഴെതിൽ അഖിൽ(26), കൊട്ടാരക്കര പള്ളിക്കൽ വിജയഭവൻ ആറാം പ്രതി വിജയകുമാർ(24), ഏഴാം പ്രതി കൊട്ടാരക്കര പുലമൺ, ശ്രേയസ് ഭവൻ ലിജിൻ(31), ഒമ്പതാം പ്രതി നെടുവത്തൂർ സരസ്വതി വിലാസം സജയകുമാർ@സന്തോഷ്(28), കുന്നിക്കോട് മിച്ചഭൂമിയിൽ രാഹുൽ(21), കുന്നിക്കോട് മിച്ചഭൂമിയിൽ അച്ചു ഭവനിൽ സച്ചു(21) എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി വിളക്കുടി പഞ്ചായത്തിൽ കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദീഖ് കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവറും ആംബുലൻസ് യൂണിയൻ നേതാവും ആണ്. ഇദ്ദേഹവും കുന്നിക്കോട് ആംബുലൻസ് ഡ്രൈവറായ ആവലാതിക്കാരനും സുഹൃത്തുക്കൾ ആയിരുന്നപ്പോൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കം കാരണം ഒന്നാം പ്രതിയെ വെട്ടേറ്റ വിഷ്ണുവും കൂട്ടരും മുൻപ് കുന്നിക്കോട് വച്ച് മർദ്ദിച്ചു അവശനാക്കിയയതിലെ വിരോധവും, തന്റെ ആംബുലസിന്റെ എൻഞ്ചിൻ നമ്പരും ചേയ്സ് നമ്പരും വ്യാജമാണെന്ന വിവരം ആവലാതിക്കാരൻ പുറത്ത് പറയും എന്ന ഭയവുമാണ് ഇവരെ വകവരുത്തുന്നതിനായി ആക്രമിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരുക്ക് പറ്റിയ വിഷ്ണു, സഹോദരൻ ശിവൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ സുഹൃത്ത് രാഹുൽ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിലും, ഒന്നാം പ്രതി സിദ്ദീഖ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. വിഷ്ണു, ശിവൻ , സിദ്ദീഖ് എന്നിവർക്കെതിരെ കുന്നിക്കോട്, കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ധാരാളം അടിപികേസുകൾ നിലവിലുണ്ട്. ഈ കേസിൽ ഇനിയും പ്രതികൾ അറസ്റ്റിൽ ആകാനുണ്ട്.