പ്രശസ്ത ഗായിക കല്യാണി മേനോന് (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയില്‍ ചികില്‍സയിലായിരുന്നു.1970 കളിൽ ഒരു ക്ലാസ്സിക്കൽ ഗായിക എന്ന നിലയിൽ തുടക്കം കുറിച്ച കല്യാണി, ചലച്ചിത്രരംഗത്തെ ഒരു ഗായികയെന്ന നിലയിൽ കരിയർ ജീവിതം ആരംഭിച്ചു. 1973 ല്‍ തോപ്പില്‍ ഭാസിയുടെ അബലയില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്. 1979 ല്‍ ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബമെന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. 1973 ല്‍ തോപ്പില്‍ ഭാസിയുടെ അബലയില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്. 1979 ല്‍ ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബമെന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു.
ഋതുഭേദകല്പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും സംഗീതജ്ഞൻ എ ആർ റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു.
അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ ആര് റഹ്മാന് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ.. കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്കാര ജേതാവാണ്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്റെ അമ്മയാണ് കല്യാണി മേനോൻ.