കോവിഡ് പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കിയത് വഴി സമൂഹ വ്യാപനം വലിയൊരു അളവുവരെ കുറക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആണ്. ശനിയാഴ്ചയും ലോക്ക് ഡൗൺ സമ്പൂർണ്ണമായിരുന്നു. D, C, B വിഭാഗത്തിൽപ്പെട്ട പ്രത്യേക സോണുകളിൽ എല്ലാം ശനിയാഴ്ച പോലീസ് കർശന വാഹന പരിശോധനയും കടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും നടത്തി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഇന്നലെയും പിഴയീടാക്കി. ഇപ്പെട്ട പ്രത്യേക സോണുകളിൽ എല്ലാം ശനിയാഴ്ച പോലീസ് കർശന വാഹന പരിശോധനയും കടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും നടത്തി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഇന്നലെയും പിഴയീടാക്കി.
കോവിഡ് പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കിയത് വഴി സമൂഹ വ്യാപനം വലിയൊരു അന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആണ്. ശനിയാഴ്ചയും ലോക്ക് ഡൗൺ സമ്പൂർണ്ണമായിരുന്നു. ഡി , സി , ബി വിഭാഗത്തിൽളവുവരെ കുറക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് / പോലീസ് പറയുന്നു. ശനി, ഞായർ അവശ്യസാധനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ശനി, ഞായർ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും കോവിഡ് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.
ടി പി ആർ നിരക്കനുസരിച്ചു കണ്ടയ്ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടയ്ന്മെന്റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും. കോവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിലവിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളില്‍ മൊബൈല്‍ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും.
സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈന് കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ക്വാറന്റൈന് സൗകര്യം ലഭ്യമാണോയെന്ന് മാര്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിക്കും. ക്വാറന്ന്റൈന് സൗകര്യം ലഭ്യമല്ലെങ്കില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവല്‍ക്കരിക്കും. വിവാഹം, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
അതേസമയം ശനിയാഴ്ച കേരളത്തിൽ ഏറ്റവുമധികം പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന് നല്‍കുന്നത്. കൂടുതല്‍ വാക്സിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന് അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്.