പതിനാറിനം കാർഷികോൽപ്പനകൾക്കാണ് സർക്കാർ താങ്ങു വില പ്രഖ്യാപിച്ചിട്ടുള്ളത് എന്നാൽ ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ആളില്ലാത്ത അവസ്ഥായാണുള്ളത്.ആദ്യ ലോക്ഡോൺ കാലയളവിൽ സുഭിക്ഷം കേരളം പദ്ധതിയുടെ ഭാഗമായും അല്ലാതെയും കൃഷി എല്ലായിടവും വ്യാപകമായിരുന്നു. എന്നാൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവായതിനാൽ കൃഷി നഷ്ട്ടം എന്നനിലയിലേക്കു പോകുന്നു എന്ന് വ്യാപക ആക്ഷേപം ഉണ്ട് . താണിരുന്നു. കിലോയ്ക്ക് 24 രൂപ തറവില നിശ്ചയിച്ചിട്ടുള്ള വയനാടന്‍ നേന്ത്രക്കുലയ്ക്ക് 30 രൂപവരെ ലഭിക്കുന്നുണ്ടെന്നതാണ് ആശ്വാസം.
പതിനാറിനം പച്ചക്കറികള്‍ക്കാണ് ഒക്ടോബറില്‍ കൃഷിവകുപ്പ് തറവില പ്രഖ്യാപിച്ചത്. മൂന്നുകോടി രൂപയും ഇതിനായി നീക്കിവെച്ചിരുന്നു. കളക്ടര്‍ അധ്യക്ഷനായ ജില്ലാതലസമിതി വിപണി വില നിശ്ചയിക്കുകയും അതനുസരിച്ച് സഹകരണസംഘങ്ങള്‍, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ ഏജന്‍സികള്‍വഴി സംഭരിച്ച് വിറ്റഴിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്.
വിപണിവില താഴെപ്പോയാല് തറവിലയ്ക്ക് സംഭരണ ഏജന്‍സികള്‍ ഉത്പന്നങ്ങള്‍ സംഭരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലയിടത്തും സംഭരണ ഏജന്‍സികളെപ്പോലും നിയോഗിക്കാനായിട്ടില്ല. സഹകരണ സംഘങ്ങളില്‍ പലരുടെയും അപേക്ഷകള്‍ കൃഷിവകുപ്പുതന്നെ മുളയിലേ നുള്ളി. ശീതീകരണ സംവിധാനങ്ങളും വിപണന ശൃംഖലയുമില്ലെന്നതാണ് പ്രധാന പ്രശ്നം. മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും ഫലവത്തായിട്ടില്ല.