കൊല്ലം; പുത്തൂർ വഴി കൊട്ടാരക്കരക്കു ഓട്ടം വരുന്ന സമയത്ത് ഒരു മോട്ടോർ ബൈക്കിൽ പെൺകുട്ടി ബഹളം വെക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ആ ബൈക്കിനെ പിന്തുടരുകയും ഉടെൻതന്നെ തന്നെ ഫോണിൽ വീഡിയോ ഓൺ ചെയ്തു വയ്ക്കുകയും കൊട്ടാരക്കര ചന്തമുക്ക് എത്തിയപ്പോൾ ആ ബൈക്കിനെ ഓവർടേക്ക് ചെയ്തു നിർത്തുകയുംചെയ്തു .
അപ്പോൾ തന്നെ ആ ബൈക്കിലിരുന്ന് പെൺകുട്ടി ചാടി ഇറങ്ങി ശ്രീജിത്ത്ന്റെ ഓട്ടോയിൽ കയറുകയും തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്കിൽ നിന്നിറങ്ങി പെൺകുട്ടിയെ ഓട്ടോയിൽ നിന്നും വലിച്ചു ഇറക്കുവാൻ ശ്രെമിച്ചു .ഇതേതുടർന്ന് ഓട്ടോ ഡ്രൈവറും യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും ഉടനെ ട്രാക്ക് വോളന്റിയർ ഓട്ടോ ഡ്രൈവർ ശ്രീജിത്ത് . പോലീസ് ഉദ്യോഗസ്ഥന് വിവരം ധരിപ്പിക്കുകയുംപോലീസ് എത്തി രണ്ടുപേരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി .പോലീസ് അന്വഷിച്ചപ്പോൾ യുവതിയും പ്രതിയായ പ്രഭാതും 9 വർഷമായി പ്രണയത്തിലായിരുന്നു. സമീപ കാലത്ത് ഇരുവരും അകൽച്ചയിൽ ആയതിലുള്ള വിരോധമാണ് പ്രതി യുവതിയെ ആക്രമിക്കാനുണ്ടായ കാരണം. ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിൽ നിന്നും ബസ്സിൽ വരികയായിരുന്ന യുവതിയെ ബൈക്കിൽ പിൻതുടർന്ന് വന്ന പ്രതി ഭരണിക്കാവിന് സമീപം ബസ്സിൽ നിന്നും ഇറങ്ങിയ യുവതിയെ അവിടെ വച്ച് കൈയ്യേറ്റം ചെയ്ത് ഭീഷണിപ്പെടുത്തി പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ട് വരുന്ന വഴിയിൽ ആണ് ശ്രീജിത്തിന്റെ ശ്രെദ്ധയിൽ പെടുന്നത് .
തുടർന്നുള്ള അന്വേഷണത്തിൽ ബൈക്കിൽ വന്നയുവാവ് ക്രിമിനൽ കുറ്റക്കാരനാണെന്ന് തെളിയുകയും നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസിന് വ്യക്തമായി ഇതോടെ.പോലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി
. ശ്രീജിത്തിന്റെ തന്ത്രപരമായ ഇടപെടീൽ കാരണമാണ് പെൺകുട്ടി രക്ഷപ്പെട്ടത്.
കൊട്ടാരക്കരയിൽ ട്രാക്കിന് ഒരു പൊൻതൂവൽ കൂടി