കോവിഡ് വ്യാപനം നിയന്ത്രിക്കാനും മരണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനും ലോക്ക് ഡൗൺ ഒരു പരിഹാര മാർഗ്ഗമല്ലെന്നും മുഴുവൻ ജനങ്ങൾക്കും വാക്സിൻ എത്തിക്കുക എന്നത് മാത്രമാണ് ശാശ്വത പരിഹാരമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.നിയമസഭയിൽ വാക്സിന് പ്രമേയം പാസ്സാക്കിയിട്ട് കാര്യമില്ലന്നും ലോക്ക് ഡൗൺ കഴിഞ്ഞാൽ ദിനം പ്രതിയുള്ള മരണ നിരക്കും TPR റേറ്റും കൂടാൻ സാധ്യതയുണ്ടെന്നുംഎം.പി പറഞ്ഞു . എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതാർഥ്യം ഉൾക്കൊള്ളുന്നില്ലെന്നും വാക്സിൻ എത്തിക്കുന്നതിൽ രണ്ട് സർക്കാരുകളും പൂർണ്ണ പരാജയ മാണെന്നും എം.പി പറഞ്ഞു.ആദ്യ ഡോസ് വാക്സിൻ എടുത്തവർ ഇപ്പോൾ ഭയാശങ്കയിലാ ണ് അവരുടെ രണ്ടാം ഡോസിനെ സംബന്ധിച്ചു പലരീതിയിലുള്ള അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.ആദ്യം 45 ദിവസം എന്നും ഇപ്പോൾ 85 ദിവസമെന്നും പറഞ്ഞ് ജനങ്ങളുടെ വാക്സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി.45വയസ്സ് കഴിഞ്ഞവരുടെ വാക്സിനെടുപ്പ് 25% പോലും പൂർത്തീകരിച്ചിട്ടില്ല.അതോടൊപ്പം 18 കഴിഞ്ഞവർക്കും വാക്സിൻ പേരിന് തുടങ്ങി എന്നല്ലാതെ യാതൊരു പുരോഗതിയും ഇല്ല. വാക്സിനുവേണ്ടി ജനങ്ങൾ കമ്പ്യൂട്ടറുകൾക്ക് മുൻപിൽ കുത്തിയിരിപ്പാണ്.എത്രയും വേഗം ജനങ്ങളുടെ ദുരൂഹത പരിഹരിച്ചു പൂർണ്ണമായി വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് എം പി അഭിപ്രായപ്പെട്ടു.കണ്ടയിൻ മെന്റ് സോണായിരുന്ന പെരുംകുളം കളീപടിക്കൽ പ്രദേശത്ത് ഭക്ഷ്യ ധാന്യ കിറ്റുകളും കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി.പെരുംകുളം ബൂത്ത് കമ്മിറ്റിയും എം.പി കൊടിക്കുന്നിൽ @കോവിഡ് സഹായ കേന്ദ്രവും ചേർന്നാണ് കിറ്റുകൾ വിതരണം ചെയ്തത്. അരി, പച്ചക്കറി, മരച്ചീനി,ഉണക്കമീൻ,സാനിട്ടൈസർ മാസ്ക്ക് തുടങ്ങിയവ 100 ഓളം കുടുംബങ്ങൾക്ക് നൽകി.ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ അദ്ധ്യക്ഷതവഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിൽ ,അഡ്വ.പ്രവീൺപൂവറ്റൂർ, ജെറിൻകളീപടിക്കൽ, അനീഷ്പെരുംകുളം,രാഹുൽപെരുംകുളം,പെരുംകുളംഉണ്ണി,സേത്ത്ജോസഫ്,എൻ.സുരേഷ്കുമാർ കൃഷ്ണകുമാർ, എൻ.ഭാസ്കരൻ, , ശ്രീകുമാർ, ലീലാമ്മ, സുമലത, ലാലു, സുജീഷ് എന്നിവർ പങ്കെടുത്തു.