തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടുത്ത വെല്ലുവിളിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തില്‍ നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്ന് കെഎന്‍ ബാലഗോപാല്‍. നിലവില്‍ സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതയായതാണ്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന ശ്രോതസുകളുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ ജിഎസ്ടി വരുമാനവും ലഭിക്കുന്നില്ല.
കോവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ആവര്‍ത്തിച്ചിരുന്നു. ഇതിനായി 1000 കോടി രൂപയാണ് അധികമായി ചിലവാക്കുന്നത്. കോവിഡ് മൂലം പ്രതീക്ഷിച്ച സാമ്ബത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.