രണ്ട് മാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് ആറോളം ബൈക്കുകള്‍, ഇന്ന് മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഒരു പൊലിസുകാരനും പെട്രോള്‍ പമ്പ് ജീവനക്കാരനും പരിക്കേറ്റു.
സിനിമയെപ്പോലും വെല്ലുന്ന ഇരുചക്രവാഹന മോഷണ പരമ്പരകളാണ് കൊട്ടാരക്കരയില്‍ അരങ്ങേറുന്നത്. ഇന്ന് മാത്രം ഒരു ബൈക്കും സ്കൂട്ടറുമാണ് മോഷ്ടിച്ച് കടത്തിയത്. ആദ്യമോഷണം പുലമണില്‍ ഐമാളിന് സമീപം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു. ഇവിടെ ഓട്ടോറിക്ഷാ വര്‍ക്ക് ഷോപ്പ് നടത്തുന്ന അനിലിന്റെ വീട്ടിലെ ഷെഡില്‍ സൂക്ഷി്ച്ചിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചത്. സംഘം മോഷ്ടിച്ച് കടത്തിയതെന്ന് കരുതുന്ന മാരുതി
കാറിന്റെ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് എം.സി.റോഡരികില്‍ കണ്ട വീട്ടില്‍ കയറി സ്കൂട്ടര്‍ മോഷ്ടിക്കുകയായിരുന്നെന്നാണ് പൊലിസിന്റെ നിഗമനം.സ്കൂട്ടറുമായി ഒന്നര കിലോമീറ്റര്‍ അകലെയുള്ള കരിക്കത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ കന്നാസില്‍ വാങ്ങുകയും ഇതിനിടയില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി സ്പ്രേചെയ്യുകയും ചെയ്തു. ജീവനക്കാരന് ബുദ്ധിപരമായി ഓടിമാറിയതോടെ ഡീസലോ കൈയ്യിലെ ബാഗോ കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. സ്കൂട്ടറില്‍ കൊട്ടാരക്കരയിലേക്ക് തന്നെ തിരികെ വന്ന മോഷ്ടാക്കള്‍ കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് സ്കൂട്ടറുമായി കടന്ന് കളയുകയായിരുന്നു. പെട്രോള്‍ പമ്പിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി യില്‍ പതിഞ്ഞു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഒരുബുള്ളറ്റില് രണ്ട് യുവാക്കള്‍ പുലമണില്‍ ഉപേക്ഷിച്ചിരുന്ന കാറിനടുത്തെത്തിയതറിഞ്ഞ് സംശയം തോന്നിയ പൊലിസ് സ്ഥലത്തെത്തിയെങ്കിലും പൊലിസുകാരെ ഇടിച്ചിട്ട ശേഷം ഇവര്‍ സ്ഥലം വിടുകയായിരുന്നു. കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ സലിലിന് ആക്രമണതത്തില്‍ പരിക്കേറ്റു. അടുത്ത കവര്‍ച്ച നടന്നത് തലച്ചിറയില്‍ പട്ടാപ്പകലാണ്. ഉച്ചക്ക് മൂന്ന് മണിയോടെ തലച്ചിറയിലെ കേബിള്‍ ഓപ്പറേറ്റര്‍ സൂരജിന്റെ ഷോപ്പിന് മുന്നില്‍ വെച്ചിരുന്നു ബൈക്ക് മോഷ്ടിച്ച് കടത്തുകയായിരുന്നു. കൈലി ധരിച്ച ഒരുയുവാവ് ബൈക്കുമായി കടന്ന് കളയുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി യില്‍ പതിഞ്ഞു.
മോഷ്ടാക്കൾ എന്ന്ക രുതുന്നവര് കാര്‍ കൊണ്ട് പോകാന്‍ എത്തിയ ബുള്ളറ്റും മോഷ്ടിച്ചതാണെന്നാണ് പൊലിസിന്റെ സംശയം. കഴിഞ്ഞയാഴ്ച കൊട്ടാരക്കര കിഴക്കേക്കരയില്‍ നിന്നും ബൈക്ക് മോഷ്ടിക്കുകയും ഈ ബൈക്ക് ഉപയോഗിച്ച് പന്തളത്ത് നിന്നും ബുള്ളറ്റ് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ബൈക്ക് ്കോട്ടയം കറുകച്ചാലില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ക്ണ്ടെത്തിയതായി സ്ഥലത്തെ പൊലിസ് ഇന്ന് ഉടമയെ അറിയിച്ചിട്ടുണ്ട്. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി രണ്ട് മാസത്തിനിടെ നഷ്ടപ്പെട്ടത് ഏഴിലധികം ഇരുചക്രവാഹനങ്ങളാണ്. ലോവര്‍ കരിക്കത്ത് നിന്നും പട്ടാപ്പകല്‍ സ്കൂട്ടര്‍ മോഷ്ടിച്ച് കടത്തിയതും മൂന്ന് അംഗം സംഘമാണ് ഇതില്‍ ആര്യങ്കാവ് സ്വദേശിയായ ഒരാളെ പൊലിസ് പിടികൂടിയിരുന്നു.ഒരുമാസത്തിന് മുന്‍പ് കൊട്ടാരക്കര റെയില്വേസ്റ്റേഷന് സമീപത്ത് നിന്നും വീനസ് തീയേറ്ററിന് അടുത്ത് നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു. എം.സി.റോഡില്‍ ഇഞ്ചക്കാട്ട് നിന്നും രാത്രിയില്‍ ബൈക്ക് മോഷ്ടിച്ചിരുന്നു. കടലാവിളയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഘത്തെ കല്ലമ്പലം പൊലിസ് പിടികൂടിയിരുന്നു.ഇവിടെയെല്ലാം നടന്ന മോഷണത്തിന് പിന്നില്‍ ഒരേസംഘമാണെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും പൊലിസിന്റെ നിഗമനം.നിലനില്‍പ്പിന് വേണ്ടി എത് ആക്രമണത്തിനും ഇവര്‍ തുനിയുമെന്നതിനാല്‍ സുരക്ഷാഭീഷണി കൂടിയാവുകയാണ് മോഷണ സംഘം.