തിരുവനന്തപുരം : സംസ്ഥാനത്തു രണ്ടു വാക്സിൻ സ്വീകരിച്ചവര്‍ക്കും കോവിഡ് സ്റ്റിത്തീകരിച്ച സാഹചര്യയത്തിൽ ,ഇതേതുടർന്ന് ഇപ്പോൾ പടർന്നുപിടിക്കുന്ന വൈറസ് ഇരട്ട വകഭേദം വന്നവയാണെന്നു സംശയം .ഇതുകണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം നിർദേശം നല്കി.രാജ്യത്തു കോവിഡ് വ്യാപനം അതിവേഗം രൂക്ഷം ആകുന്ന സാഹചര്യത്തിന് കാരണം ഇരട്ട ജനിതക വകഭേദം വന്ന വൈറസ് ആണെന്നാണ് കണ്ടെത്തിയിട്ടുണ്ട് പത്ത് സംസ്ഥാനങ്ങളിലാണ് ഇത്തരം വൈറസുകള്‍ സജീവമായിരിക്കുന്നത്. ഡല്‍ഹിയില്‍ യു.കെ വകഭേദം വൈറസ് ആണ് ഏറ്റവും സങ്കീര്‍ണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇരട്ട വകഭേദം വന്ന വൈറസ് ഏറ്റവും പ്രശ്നമുണ്ടാക്കുന്നത്. E484Q, L452R എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ L452R കാലിഫോര്‍ണിയയിലും യു.എസിലും കണ്ടെത്തിയവയാണ്. E484Q തദ്ദേശീയമാണ്.
യു.കെയിലെ വകഭേദം വന്ന വൈറസുകളുമായി കൂടിച്ചേര്‍ന്നതാണ് ഡല്‍ഹിയില്‍ കണ്ടെത്തിയത്. പഞ്ചാബില്‍ യു.കെ വകഭേദം വന്ന വൈറസാണ് 80 ശതമാനം കൊവിഡ് രോഗികളിലും കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കണ്ടെത്തിയവയില്‍ 60 ശതമാനവും ഇരട്ട വകഭേദം വന്നവയാണ്.കേരളത്തിലും ഇരട്ടവകഭേദം സംഭവിച്ച വൈറസാണ് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതെങ്കില് രോഗവ്യാപനം അതിശക്തമാകുമെന്നാണ് ഭയക്കുന്നത്. ഈ സാഹചര്യത്തിലാണ് രോഗവ്യാപനം തടയുവാനായി നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.