മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണോയെന്ന സംശയം ബലപ്പെടുന്നു. മൻസൂർ വധക്കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതെന്ന് പരിശോധനയിൽ വ്യക്തമായി
മുഖത്തെ മുറിവുകൾ ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്ന് പോലീസ് സംശയിക്കുന്നു. കേസ് ഏറ്റെടുത്ത സംസ്ഥാന ക്രൈംബ്രാഞ്ച് പാനൂരിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാറും അന്വേഷണ ഉദ്യോഗസ്ഥൻ പി വിക്രമനും ഇന്നലെ പാനൂരിലെത്തി.
ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേസിന്റെ രേഖകൾ ശേഖരിക്കും. ഒളിവിലുള്ള പ്രതികൾക്കായുള്ള തെരച്ചിലും തുടരും.