കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സ്ഥാനാർഥിയെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത തർക്കമാണ് രണ്ടു പേർ വീതം നാമനിർദ്ദേശ പത്രിക നൽകുന്ന അവസ്ഥയിലേക്കെത്തിച്ചത്. പൂഞ്ഞാറിലും ഏറ്റുമാനൂരിലും സ്ഥാനാര്‍ഥികളെ പിൻവലിക്കണമെന്ന് ബി.ജെ.പി നിർദ്ദേശിച്ചെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് നേതൃത്വം.
ഏറ്റുമാനൂരില്‍ ബിഡിജെഎസിനായി എന്‍.ശ്രീനിവാസനും ബിജെപിക്കായി ടി.എന്‍.ഹരികുമാറുമാണ് നാമനിര്‍ദേശ പത്രിക നൽകിയത്. പൂഞ്ഞാറില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് പത്രിക നല്‍കിയത്. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എംപി സെന്നും പത്രിക നല്കി.
പൂഞ്ഞാറില്‍ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി എം.ആര്. ഉല്ലാസിനെയാണു ബി.ഡി.ജെ.എസ്. നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മത്സരിക്കരുതെന്ന കോടതി കോടതി വിധിക്കെതിരേ നല്കിയ അപ്പീലില്‍ തീരുമാനമാകാന്‍ വൈകിയതിനെ തുടർന്ന് ഉല്ലാസിന് മത്സരരംഗത്തുനിന്നും പിന്മാറേണ്ടി വന്നു. വ്യാഴാഴ്ച ഉല്ലാസിന് അനുകൂലമായി കോടതി തീരുമാനം എത്തിയെങ്കിലും എം.പി. സെന്നിന് വേണ്ടി ഉല്ലാസ് പിന്മാറുകയായിരുന്നു. കോരൂത്തോട് സി.കെ.എം.സ്കൂളിലെ അധ്യാപകനാണ് എം.ആര്. ഉല്ലാസ്. പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് മുമ്പ് പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്.