പത്തനാപുരം: വീടുകയറി സ്ത്രീകളെയടക്കം മർദിച്ച കേസിൽ നാലുപേരെ പത്തനാപുരം പോലീസ് പിടികൂടി. മാങ്കോട് വാഴപ്പാറ രാധിക ഭവനിൽ രാജേന്ദ്രൻ(55), ഒരിപ്രം കോളനിയിൽ ഷെമീന മൻസിൽ ഷെമീർ (40), അഖിൽ ഭവനത്തിൽ അഖിൽ (28), ബാബുവിലാസത്തിൽ അജിത് (30) എന്നിവരാണ് പിടിയിലായത്. കഞ്ചാവിന്റെ ലഹരിയിലായിരന്നു പ്രതികൾ.
പ്രതികൾ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിവരുന്നവരാണെന്നും ഷെമീർ അടിപിടി, വ്യാജമദ്യം എന്നിവ വില്പന നടത്തിയ കേസുകളിൽ നേരത്തെയും പിടിയിലായിട്ടുണ്ടന്നും പത്തനാപുരം സിഐ എൻ.സുരേഷ് കുമാർ പറഞ്ഞു.
എസ്ഐമാരായ രാകേഷ്, വിനോദ്, മധുസൂദനൻ, സിപിഒമാരായ സായ്കുമാർ, സന്തോഷ് കുമാർ, രഞ്ജിത്ത്, മനേഷ്, നിക്സൺ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു