കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു. പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ വാഹനപരിശോധനയ്ക്കിടെ 2012 ജൂണ്‍ 12നാണ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഒളുവിൽ കഴിഞ്ഞ ഇയാൾ ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന് ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.