പാലക്കാട് : സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , കടുക്കാംകുന്നം സ്വദേശി റിഷിൻ ( 28 ) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് പാലക്കാട് നൂറടി റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് ഇയാളുടെ ശരീരത്തിൽ , പഴ്സിലായി ഒളിപ്പിച്ചു വെച്ച നിലയിൽ 1.8 ഗ്രാം MDMA കണ്ടെത്തിയത്. തൃശൂരിലുള്ള ഏജൻ്റ് മുഖേനയാണ് റിഷിന് മയക്കുമരുന്ന് ലഭിച്ചത്. ഗ്രാമിന് 5000 രൂപയാണ് വില. ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി കണ്ടെത്തി. ഇയാൾ ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി ബൈക്കിൽ സഞ്ചരിച്ച് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പണം മുൻകൂട്ടി ഇയാൾ പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണം.
യുവാക്കൾ കഞ്ചാവിൽ നിന്നും മാറി മാരക മയക്കുമരുന്നുകൾ ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെത്തഡിൻ, മെത്താം ഫി റ്റമിൻ, കെറ്റമിൻ , LSD, നൈട്രോ സെപ്പാം തുടങ്ങിയ ലഹരി മരുന്നുകളും വ്യാപകമാണ്. ക്രിസ്റ്റൽ രൂപത്തിലുള്ള MDMA പൊടിച്ച് പൗഡർ രൂപത്തിലാക്കി മൂക്കിലേക്ക് നേരിട്ട് വലിച്ചെടുക്കലാണ് രീതി. 8 മുതൽ 10 മണിക്കൂർ വരെ ലഹരി നിലനിൽക്കും. ചിലർക്ക് ഉപയോഗിക്കുമ്പോൾ മൂക്കിലൂടെ രക്തം വരുന്നതായും ഉപഭോക്താക്കൾ പറയുന്നു. കഴിഞ്ഞയാഴ്ച 1.5 ഗ്രാം മയക്കുമരുന്നുമായി ഒരാളെ പാലക്കാട് ടൗണിൽ നിന്നും പിടികൂടിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP. C.D. ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, ASI നന്ദകുമാർ, CPO സന്തോഷ് കുമാർ ,രഘു, മഹഷ്, DVR SCPO ഡിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.