മണ്ണാർക്കാട്:’കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല’
എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതയോര സമരം നടത്തി.
മലബാറിന്റ വികസനമുഖമായ കരിപ്പൂർ എയർപ്പോർട്ടിനെ തകർക്കാനുള്ള ഗൂഡ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. കോഴിക്കോട് മലപ്പുറം ദേശീയപാതയിലെ മുഴുവൻ ടൗണുകളിലുമായി നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജില്ലയിലും ഐക്യദാർഢ്യ സമരം നടന്നു.
കരിങ്കല്ലത്താണി മുതൽ ചിറക്കൽപ്പടി വരെ വിവിധ കേന്ദ്രങ്ങളിലായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇരുപതോളം പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും അണിനിരന്നുകൊണ്ടായിരുന്നു പാതയോര സമരം.
മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന സമരം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സുലൈമാൻ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
രാജ്യത്തിന്റെ സാമ്പത്തിക വികസന മേഖലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന
ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് കരിപ്പൂരിലേത്. എന്നാൽ നിസ്സാര കാര്യങ്ങൾ പറഞ്ഞു ഈ എയർപോർട്ടിനെ തകർക്കാൻ മലബാർ വിരുദ്ധ ലോബി എക്കാലത്തും രംഗത്തുണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ദൗർഭാഗ്യകരമായ വിമാനാപകടത്തിന്റെ പേര് പറഞ്ഞ് ഇപ്പോൾ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും വലിയ വിമാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ നേതാക്കളായ എം എ നാസർ സഖാഫി,അബൂബക്കർ അവണക്കുന്ന്,അശ്റഫ് അഹ്സനി ആനക്കര,റഷീദ് അശ്റഫി ഒറ്റപ്പാലം, ഹാഫിള് ഉസ്മാൻ വിളയൂർ,
മൊയ്തീൻകുട്ടി അൽ ഹസനി, അലി സഅദി,
ശരീഫ് ചെർപ്പുളശ്ശേരി പ്രസംഗിച്ചു.
കരിങ്കല്ലത്താണി,നാട്ടുകൽ,അമ്പത്തിമൂന്ന്, കൊമ്പം, ആര്യമ്പാവ്, കുമരംപുത്തൂർ ചുങ്കം, കോടതിപ്പടി ബസ്റ്റാൻഡ് ആശുപത്രിപ്പടി ജംഗ്ഷൻ, നൊട്ടമ്മല, ചിറക്കൽപ്പടി എന്നീ കേന്ദ്രങ്ങളിൽ നടന്ന സമരപരിപാടികൾക്ക് സോൺ നേതാക്കൾ നേതൃത്വം നൽകി.