2008 മുതൽ കേരളത്തിലെ പഞ്ചായത്ത് തലത്തിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പ്രൈമറി പാലിയേറ്റിവ് നേഴ്സ്മാരുടെ ദുരവസ്ഥ. ഈ കോവിഡ് സമയത്തും അതിനു മുമ്പും പാലിയേറ്റീവ് പ്രൈമറി നേഴ്സമാർ സത്യ സന്തതയോടും ആത്മാർത്ഥതയോടും ജോലി ചെയ്യുന്നവരാണ്. ഈ കോവിഡ് സമയത്തും ഒരു ദിവസം പോലും അവധിയെടുക്കാതെയും ഹോസ്പിറ്റലുകളിൽ വാഹന സൌകര്യം ഇല്ലാത്തതുമൂലം ഹോസ്പിറ്റലിൽ സ്റ്റേ ചെയ്ത് പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും മരുന്നുകളും ആഹാരവും എത്തിച്ചു കൊടുക്കുകയും പല ക്വാറൻ്റിൻ ഉള്ള വീടുകളിൽ സ്വന്തം ജീവൻ പോലും നോക്കാതെ PP Kit ധരിച്ച് പോകുകയും അവരെ ശുശ്രൂഷിക്കുകും അവർക്ക് ആവശ്യമായ എല്ലാം സംരക്ഷണവും ചെയ്തു കൊടുത്തു വരുന്നു. ഞങ്ങൾ എല്ലാവരും ഹോം ക്വാറൻ്റീൻ ഇരുന്നിട്ടുള്ളവരാണ്. എന്നാൽ അത് കഴിഞ്ഞു രോഗികൾക്ക് ഒരാവശ്യം അറിയിച്ചാൽ രാവ് എന്നോ രാത്രി എന്നോ ഇല്ലാതെ ഞങ്ങൾ ചെന്ന് അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിച്ചു കൊടുക്കുകയും റെഡ് സോൺ സമയത്തും പല ചെക്ക് പോസ്റ്റ് Duty കളും ഞങ്ങൾ ചെയ്തവരാണ്. എന്നാലും ഞങ്ങൾക്ക് ഏറ്റവും ദു:ഖകരമായ കാര്യം കഴിഞ്ഞ 5 വർഷമായി ഞങ്ങൾക്ക് ഒരു ശമ്പള വർദ്ധനവോ യാതോരു ആനൂകൂല്യങ്ങളോ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പാലിയേറ്റീവ് നേഴ്സ്മാരായ ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന NHM Staff നും, ആശാ വർക്കേഴ്സ് ഇവർക്ക് എല്ലാം ശമ്പള വർദ്ധനവ് ഉണ്ടായി. എന്നിട്ടും ഈ ഗവൺമെൻ്റ് പാലിയേറ്റീവ് നേഴ്സ്മാരെ കാണാതിരിക്കുകയാണ്.
തുച്ഛമായ 15000 /- രൂപയാണു 30 ദിവസവും ജോലി ചെയ്യുന്നത് PF , ESI യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. എല്ലാ വിഭാഗക്കാർക്കും രണ്ടും , മൂന്നും പ്രാവിശ്യം ശമ്പള വർദ്ധനവ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈഒരുകൂട്ടം കേരളത്തിലെ പ്രൈമറി പാലിയേറ്റീവ് നേഴ്സ് മാരുടെ കണ്ണുനീർ ഈ ഗവണ്മെന്റ് കാണാതിരിക്കുന്നത് ഞങ്ങൾ ഒന്ന് വീണു കിടന്നാൽ ഞങ്ങക്ക് ഒരു സഹായവും ഈ ഗോവെർന്മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല .
സാമൂഹിക അകലം പാലിക്കണമെന്ന് ഓർഡർ തന്ന ഈ ഗവണ്മെന്റ് ഞങ്ങളെ പോലുള്ള പാലിയേറ്റിവ് നേഴ്സ് മാരുടെ വളരെ സങ്കടവും ദുഖകരമായ ഈ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ്