കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപകനാശം. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമുണ്ടായ കാറ്റും മഴയും വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ നാശംവിതച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്ബുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു.
ഫാറൂഖ് കോളജ് വിമന്‍സ് ഹോസ്റ്റല്‍, പന്തീരങ്കാവ് വള്ളിക്കുന്ന്, കുടല് നടക്കാവ്, കൂടത്തുംപാറ, പ്രൊവിഡന്‍സ് കോളജ്, പയ്യാനയ്ക്കല്‍, ബേപ്പൂര്‍ എന്നീ ഭാഗങ്ങളിലും വന്മരങ്ങള് വീണ് ഗതാഗതതടസ്സമുണ്ടായി. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്ബികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലാക്രമണവുമുണ്ടായി. വയനാട് തവിഞ്ഞാലില്‍ വീടിന് മുകളില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്.