തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ രണ്ടു ലക്ഷത്തിലേറെ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഫയല്‍ കെട്ടികിടക്കുന്നതിനെ തുടർന്ന് ജനജീവിതം ദുഷ്കരമായതോടെ ഇതു സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നാലിനു രാവിലെ 10.30നു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു യോഗം.
ഒന്നര ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണു പ്രാഥമിക കണക്ക്.
ലോക്ഡൗണ്‍ മൂലം ജീവനക്കാര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ പലതും തീര്‍പ്പാക്കാനാകുന്നില്ല. സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, അടിയന്തരമായി നടപ്പാക്കേണ്ട പല കാര്യങ്ങളുമുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു യോഗം. ഓരോ വകുപ്പിലും കഴിഞ്ഞ 30 വരെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം, പുരോഗതി എന്നിവ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുന്‍പു ഫയല്‍ തീര്‍പ്പാക്കാന്‍ യോഗം വിളിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുടെ പേരു പറഞ്ഞു ജനങ്ങളെ ഭരണ സിരാകേന്ദ്രത്തില്‍നിന്ന് അകറ്റി നിര്‍ത്തിയതോടെ ഫയലുകളുടെ ചുവപ്പുനാടയില്‍ കുടുങ്ങിയ ഒട്ടേറെ ജീവിതങ്ങളാണു വഴിമുട്ടുന്നത്. സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ അടിയന്തരമായി തീര്‍പ്പാക്കേണ്ട ഫയലുകളില്‍ പോലും നടപടിയില്ല. ജീവനക്കാര്‍ വീടുകളിലിരുന്നു ജോലി ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതും കാര്യമായ തോതില്‍ പ്രാവര്‍ത്തികമായില്ല. ഈ സാഹചര്യത്തിലാണു ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിച്ചത്.