വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകൾ സ്മാർട്ടാവുന്ന പദ്ധതിയിൽ തിരുവേഗപ്പുറ വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ആരംഭഘട്ടത്തിലായാതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഓഫീസിന്റെ പകുതി ഭാഗത്തോളം വെള്ളം കയറുകയും കെട്ടിടം ഉപയോഗിക്കാൻ സാദ്ധ്യമല്ലാതാവുകയും ഇതേ തുടർന്ന് വില്ലേജ് മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊതു ജനങ്ങൾക്കുളള ബുദ്ധിമുട്ടുകൾ എം.എൽ എ, ബഹു. റവന്യൂ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും തുക അനുവദിക്കാമെന്നു ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തിരുവേഗപ്പുറ വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിച്ചു കൊണ്ട് സ്മാർട്ട് വില്ലേജ് ആക്കി മാറ്റുന്നതിനു 44 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ ശ്രീ.മുഹമ്മദ് മുഹസിൻ അറിയിച്ചു.
,പ്രളയത്തിൽ 2.5 മീറ്റർ ഉയരത്തിൽ വെള്ളം കയറിയതു കൊണ്ട് തന്നെ ഫ്രെയിം ഡ് സ്ട്രക്ച്ചർ രീതിയാണ് നിർമ്മാണത്തിൽ അവലംബിക്കുന്നത്. പദ്ധതിയുടെ ടെന്റർ നടപടികൾ ആരംഭിച്ചിടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കി പരമാവധി വേഗത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
തിരുവേഗപ്പുറ വില്ലേജ് ഓഫീസ് സന്ദർശിച്ച മുഹമ്മദ് മുഹസിൻ എം.എൽ.എ യോടൊപ്പം
പട്ടാമ്പി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജയകൃഷ്ണൻ , നിർമ്മിതിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.