തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 201 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നും വന്നവരാണ്. 30 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 27 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാർക്കും എയർ ക്രൂവിൽ നിന്നുള്ള ഒരാൾക്കും സെക്രട്ടറിയേറ്റിന് പുറത്തുൾപ്പെടെ ഡ്യൂട്ടിക്ക് നിന്നിരുന്ന ഒരു പൊലീസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.
സംസ്ഥാനത്ത് ഇതുവരെ 4964 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2908 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 17711 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേർ ആശുപത്രികളിലാണ്. ഇന്ന് 378 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. ഇതുവരെ 171773 സാംപിളുകൾ ശേഖരിച്ചു. 4834 സാംപിളുകളുടെ പരിശോധാഫലം വരാനുണ്ട്. 24 മണിക്കൂറിനിടെ 7306 സാംപിൾ പരിശോധിച്ചു.
സംസ്ഥാനത്ത് 130 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.
കോവിഡ് വ്യാപനം വർദ്ധിക്കുകയാണ്. എല്ലാ ജില്ലകളിലും രോഗബാധിതർ വർധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും രോഗബാധിതരുണ്ട്. തിരുവനന്തപുരം എറണാകുളം നഗരത്തിലും പൊന്നാനി താലൂക്കിലും സ്ഥിതി ഗുരുതരമാണ്. കോവിഡിനെതിരെയുള്ള ജാഗ്രത വർധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.