ന്യൂഡല്‍ഹി : കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പുതിയ പാർട്ടി രൂപം കൊണ്ടു. തെലുങ്കാനയിലെ സെക്കന്ദറാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയുടെ (ഐസിഎസ്പി) കേരള സംസ്ഥാന പ്രസിഡന്റായി ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്‍ അംഗം വി.വി. അഗസ്റ്റിനെ നിയമിച്ചു.

മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും നീതിക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടിയാണ് ഐസിഎസ്പി എന്ന് ദേശീയ പ്രസിഡന്റ് സ്ലീവ ഗല്ലേലിയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സണ്ണി തോമസും പ്രസ്താവനയില്‍ അറിയിച്ചു.

ക്രിസ്ത്യൻ എന്ന പദം ഉൾപെടുത്തിയതിയിരിക്കുന്നെങ്കിലും എല്ലാവർക്കും ഈ പാർട്ടിയിൽ അംഗമാകാൻ കഴിയുമെന്ന് പാർട്ടിയുടെ ഉന്നതതലങ്ങൾ അറിയിച്ചു . വരുന്ന ഇലക്ഷനുകളിൽ ഈ പാർട്ടിയുടെ അംഗങ്ങൾ മത്സരരംഗത്ത് ഉണ്ടാകുമെന്നും കേരള ഘടകത്തിലെ നേതൃത്വം അറിയിച്ചിട്ടുണ്ട്.സമാധാന സമരങ്ങളിലൂടെ നീതിക്കും ന്യായത്തിനും വേണ്ടി പോരാടുന്ന രാഷ്ട്രീയ പ്രവത്തനമാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും ഉത്തരവാദിത്തപെട്ടവർ അറിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എന്നിവയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തു സജീവമായിരുന്ന അഗസ്റ്റിന് കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്കുമെന്നു സണ്ണി തോമസ് അറിയിച്ചു.
കേരള ഘടകത്തിലെ മറ്റു ഭാരവാഹികള്‍: ഗ്ലാഡ്സണ്‍ ജേക്കബ്- വര്‍ക്കിംഗ് പ്രസിഡന്റ്, അഡ്വ. പി.പി. ജോസഫ് -സീനിയര്‍ വൈസ് പ്രസിഡന്റ്, ഡോ. അലക്സാണ്ടര്‍, ഫിലിപ്പ് ഏബ്രഹാം, ജേക്കബ് തോമസ് -വൈസ് പ്രസിഡന്റുമാര്‍, ജേക്കബ് പുതുപ്പള്ളി -ജനറല്‍ സെക്രട്ടറി, ഏബ്രഹാം തോമസ് -ട്രഷറര്‍, ജോര്‍ജ് സി. മാത്യു, കെ.പി. രാജു, സിനു കെ. വടശേരിയല്, ബാലകൃഷ്ണന് ജെ.എസ്. വടനൂര് -സെക്രട്ടറിമാര്‍, ജോണ്‍ ഹാബേൽ -വക്താവ്.