ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷം പറക്കാനൊരുങ്ങുന്ന രാജ്യത്തെ ആഭ്യന്തര സര്‍വീസുകള്‍ക്ക് പുതിയ മാര്‍ഗരേഖകള്‍ പുറത്തിറക്കി. എയര്‍പോട്ട് അതോറിറ്റി ഒഫ് ഇന്ത്യയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. രണ്ടുമണിക്കൂര്‍ മുൻപ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം.തെര്‍മല്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കി. ലഗേജുകളും അണുവിമുക്തമാക്കണം.ആരോഗ്യസേതു ആപ്പ് വേണം. എന്നാല്‍ പതിനാലുവയസില്‍ താഴെയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമല്ല. രണ്ടുമാസമായി നിറുത്തിവച്ചിരുന്ന ആഭ്യന്തര യാത്രാവിമാന സര്‍വീസ് തിങ്കളാഴ്ചമുതലാണ് പുനരാരംഭിക്കുന്നത്.
