തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കഴിയുന്നവരുടെ എണ്ണം 5914 ആയി. പുതുതായി 497 പേരാണ് രോഗ നിരീക്ഷണത്തിലായത്. 5400 പേര് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 24 പേരും ജനറല്‍ ആശുപത്രിയില്‍ 6 പേരും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 4 പേരും എസ്.എ.ടി ആശുപത്രിയില്‍ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ 3 പേരും ഉള്‍പ്പെടെ 43 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ 70 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
471 പേരാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളത്. മാര്‍ ഇവാനിയോസ് 148, ചൈത്രം 25, കെ.എസ്.ഇ.ബി.ഐബി 13, എല്‍.എന്‍.സി.പി.ഇ 41, ഐഎംജി ട്രെയിനിംഗ് സെന്റര്‍ 92, ഹോട്ടല്‍ ഹില്‍ട്ടണ്‍ 3, ഹോട്ടല്‍ മസ്കറ്റ് 5, വിദ്യ എഞ്ചിനീയറിംഗ് കോളേജ് 4, പങ്കജകസ്തുരി 14, വി.കെ.സി.ഇ.റ്റി 11, മാലിക് ഹോസ്പിറ്റലില്‍ 8, ഹീരാ 17, ബി.എസ്.എന്‍.എല്‍ 25, എല്‍.എം.എസ് 19, യൂണിവേഴ്സിറ്റി വിമന്‍സ് ഹോസ്റ്റല്‍ 21, ജൂബിലി അനിമേഷന്‍ 15, ഐ.സി.എം പൂജപ്പുര 10.
ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ചൊവ്വാഴ്ച 149 പേര് ജില്ലയിലെത്തി. 94 പുരുഷന്മാരും 55 സ്ത്രീകളും. തമിഴ്നാട്ടില്‍ നിന്ന് 134 പേരും കര്‍ണാടകയില്‍ നിന്ന് 12 പേരും മഹാരാഷ്ട്രയില്‍ നിന്ന് മൂന്നുപേരുമാണ് എത്തിയത്. എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിന് അയച്ചു.