കൊട്ടാരക്കര : കൊട്ടാരക്കര സ്വദേശിയായ വ്യാപാരിക്ക് വാഴക്കുലയൂമായി എത്തിയ വണ്ടിയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്നാട് സ്വദേശിയെ കൊട്ടാരക്കരയില്‍ പാര്‍പ്പിക്കാന്‍ ശ്രമിച്ച വ്യാപാരിക്കെതിരെ കേസെടുത്തു. കൊട്ടാരക്കര റെയില്വെസ്റ്റേഷന് സമീപം സീനത്ത് ബനാന എന്ന സ്ഥാപനത്തിലേക്ക് വാഴക്കുലയുമായി എത്തിയ വാഹനത്തില്‍ വന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ പാട്ട് പുതിയവേല് മകന് പുതിയരാജിനെയാണ് കൊട്ടാരക്കരയില്‍ വ്യാപാരസ്ഥാപനത്തില്‍ ഇറക്കിയശേഷം പകരം ആവണിശ്വരം പാലവിള പുത്തന്‍ വീട്ടില്‍ ശ്യാമുവേല്‍ മകന് പൊന്നൂസ് എന്നയാളെ പകരം ശാസ്താംകോട്ടക്ക് അയച്ചപ്പോള്‍ ശൂരനാട് പോലീസ് ചക്കുവള്ളിയില്‍ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം പിടിയിലായത്. എസ്.ഐ അനില്‍കുമാര്‍. എ.എസ്.ഐ.പ്രവീണ്‍, എ.എസ്.ഐ. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ശൂരനാട് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന പൊന്നൂസ്, മുരുകന് ഭാഗ്യരാജ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരേയും ഓച്ചിറ പ്രാഥമികാരോഗ്യത്തിന്റെ പരിധിയില്‍ ക്വാറന്റൈനിലാക്കുകയും ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിയായ വാഴക്കുലവ്യാപാരി നസീബ് മന്‍സിലില്‍ നാസറുള്ള മകൻ നസീബിനെതിരെ കൊട്ടാരക്കരയില്‍ കേസെടുക്കുകയും തമിഴ്നാട് സ്വദേശിയെ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തു. കൊല്ലം റൂറല്‍ പോലീസിന്റെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതുമായുള്ള എല്ലാ വാഹനങ്ങളുടേയും വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടേയും ഫോട്ടോ സഹിതം കോവിഡ് കെയര്‍ എന്ന ആപ്പില്‍ രേഖപ്പെടുത്തും. ജില്ലയിക്കുള്ളില് സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളും പുറത്ത് പോകുന്ന എല്ലാ വാഹനങ്ങളും റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് സൈബര്‍ സെല്ലില്‍ ആരംഭിച്ചിരിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്ട്രോള് റൂമില്‍ മോണിറ്റര്‍ ചെയ്ത് വരുന്നു. നിശ്ചയിച്ച സമയത്തിനുള്ളില്‍ അതിര്‍ത്തി വിട്ട് പോയില്ലെങ്കില്‍ ടി വാഹനത്തിന്റെ ഡീറ്റെയില്‍സ് വാഹനം നില്ക്കുന്ന സ്ഥലത്തെ എസ്.എച്ച്.ഒ ക്കും പഞ്ചായത്ത് സെക്രട്ടറിക്കും കണ്ട്രോള് റൂമിലും എസ്.എം.എസ് മുഖാന്തിരം ലഭിക്കുകയും ചെയ്യും. കോവിഡ് കെയര്‍ എന്ന ആപ്ലിക്കേഷന്‍ കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലയുടെ എല്ലാ അതിര്‍ത്തികളിലും ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി വരികയാണെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.