കോവിഡ് 19 രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വിഴ്ച വരുത്തുന്നതായി കാണുന്നതിനാൽ പാലോട് പോലീസ് പരിശോധന ശക്തമാക്കി. അനാവശ്യമായി സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസ് രജിസ്ററർ ചെയ്യുകയും ചെയ്യും . 2 ദിവസമായി 13 വാഹനങ്ങൾ ഇപ്രകാരം പിടിച്ചെടുത്തു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് ശേഷം മാത്രം വിട്ടു കൊടുക്കുകയുള്ളു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ രാവിലെ 7.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ തുറക്കാൻ അനുമതിയുള്ളു എന്നത് ലംഘിച്ച നന്ദിയോട് , തെന്നൂർ ഭാഗങ്ങളിലെ 3 കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, പാലോട് , പെരിങ്ങമല ഭാഗത്തുള്ള പത്തോളം കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
വൈകിട്ടു 5.00 മണിക്കൂ ശേഷം തുറന്നിരിക്കുന്ന എല്ലാ കടകളുടെയും ലൈസൻസ് റദ്ദു ചെയ്യുന്ന നടപടികൾ സ്വീകരിക്കുന്നതാണ് 6.00 മണിക്കു ശേഷം ആശുപത്രി, മരുന്നുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ ഒഴിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സ്വകാര്യ വാഹനങ്ങളും പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വിദേശത്തു നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നു വന്നിട്ടുള്ളതും നിരീക്ഷണം ആവശ്യമുള്ളതുമായ വ്യക്തികൾ അരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കേണ്ടതാണ് ആയത് ലംഘിച്ചാൽ പാസ്പോർട്ട് കണ്ടു കെട്ടുന്നതു ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങളുടെ പരിപൂർണ്ണമായ സഹകരണത്തോടു കൂടി മാത്രമെ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയുകയുളളു. പുറത്തിറങ്ങുന്ന ഓരോരുത്തരും ഈ മഹാരോഗ വാഹകർ ആയേക്കാം. ആയതിനാൽ പാലോട് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പാലോട് സിഐ സി.കെ മനോജ് പറഞ്ഞു.