പൂയപ്പള്ളി: കൊറോണ വൈറസ് നീരീക്ഷണം ശക്തമായിരിക്കെ ഉക്രെയ്ൻ സ്വദേശിയ്ക്ക് വാഹനാപകടത്തിൽ പരിക്ക്.നിക്കോളാസ് ക്രെയിനിനാണ് അപകടം പറ്റിയത്.പൂയപ്പള്ളി ജംഗ്ഷന് സമീപത്തെ വളവിൽ വച്ചു ഇന്ന് രാവിലെ 8 ന് ആയിരുന്നു അപകടം ഉണ്ടായത്.ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു.നിക്കോളാസ് സ്കൂട്ടറിൽ നാടുചുറ്റാൻ ഇറങ്ങിയതായിരുന്നു.
വർക്കല ഫ്ലാറ്റിലായിരുന്നു നിക്കോളാസിന്റെ താമസം.കൊറോണ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ച് ആയിരുന്നു നിക്കോളാസ് നാട് ചുറ്റാൻ ഇറങ്ങിയത്.പൂയപ്പള്ളിയിൽ വച്ച് ആണ് ഇയാളുടെ സ്കൂട്ടർ കാറിൽ ഇടിച്ചത്. കാലിന് പരിക്കേറ്റ നിക്കോളാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ പ്രാഥമിക ശുശ്രൂഷ നൽകാനോ ആരും തയ്യാറായില്ല.
വെള്ളം വേണമെന്ന് പറഞ്ഞിട്ടും ആരും കൊടുത്തില്ലെന്നാണ് പറയപ്പെടുന്നത്. തുടർന്ന് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി. പോലീസ് പറഞ്ഞിട്ടും ഒരു ആംബുലൻസും വിദേശിയായതിനാൽ എടുക്കാൻ തയ്യാറായില്ല മറ്റ് വാഹനങ്ങളും കിട്ടാതെ വന്നതോടെ പൊലീസ് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുകയും ഡെപ്യൂട്ടി ഡി എം ഓ ഡോ. സന്ധ്യ ആവശ്യപ്പെട്ടതനുസരിച്ചു ട്രാക്ക് ഡ്രൈവർ അമീനും, തങ്ങളും നിക്കോളാസിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഗുരുതര പരിക്കില്ലാത്തതിനാൽ പ്രശ്നങ്ങളില്ല. എന്നാൽ സാരമായി പരിക്കേറ്റിരുന്നെങ്കിലും കൊറോണ പേടിയിൽ പൊതുസമൂഹം ആശുപത്രിയിൽ എത്തിയ്ക്കാൻ മടിക്കുമെന്നതിന്റെ ഉദാഹരണമാണ് പൂയപ്പള്ളിയിൽ കണ്ടത്.