തൃശൂര്‍: കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് സ്ത്രീയുടെ മൃതദേഹം. ഒറ്റപ്പാലം സ്വദേശിനിയായ അന്പത്തിയൊന്നുകാരിയുടെതാണെന്ന് പോലീസ്.ഇന്നലെ രാവിലെ എട്ടുമണിയോടെ ആണ് മൃതദേഹം കണ്ടത്. രാത്രി എട്ടുമണിയോടെയാണ്
ആളെ തിരിച്ചറിഞ്ഞത്.ആഭരണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സ്ത്രീയെ കൊലപ്പെടുത്തി എന്നാണ് സൂചന.കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഒറ്റപ്പാലം പൊലീസിന് പരാതി നൽകിയിരുന്നു.ഇതിനിടെയാണ് അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും തിരിച്ചറിഞ്ഞതും.കൊല്ലപ്പെടുന്നതിന് മുൻപ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും വ്യക്തമായിട്ടില്ല.പോസ്റ്മോട്ടം കഴിഞ്ഞാൽ മാത്രമേ ഈക്കാര്യത്തിന് വ്യക്തത ഉള്ളു.മൃതദേഹം കണ്ട സ്ഥലം മദ്യപാനികളുടെ താവളം കൂടിയാണ്. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപുള്ള ചെറിയ കുന്നു കൂടിയാണ് ഈ പ്രദേശം.ഒരാഴ്ച മുൻപാണ് കാണാതായത്. സ്ത്രീ എങ്ങനെ ഈ കുന്നിന് മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല.കൊലപാതകമാണെന്നാണ് സൂചന.കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.കൊലപാതകം തന്നെയാണ് എന്ന രീതിയിൽ ആണ് അന്വേഷണം.
കൊല്ലപ്പെട്ടത് ആരാണെന്നു അറിയാൻ പൊലീസിന് ഏക തെളിവ് മൂന്ന് പവൻ തൂക്കമുള്ള സ്വര്‍ണമാലയായിരുന്നു.ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു.വടക്കാഞ്ചേരി റോഡില്‍ കുറാഞ്ചേരിയില്‍ ഇങ്ങനെ വിജനമായ കുന്ന് തിരഞ്ഞെടുക്കണമെങ്കിൽ കൊലയാളി ബുദ്ധിമാനാണ് .ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് എടുത്തു മാറ്റിയിരുന്നില്ല.കുന്നിൽ മുകളിൽ കൊണ്ടുവന്നാണ് തീ വെച്ച് കൊന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. വേറെ എവിെടയെങ്കിലും കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന് മുകളിൽ കൊണ്ടുവന്നതാകാനും സാധ്യതയുണ്ട് .പൂര്‍ണമായും മൃതദേഹം കത്തിനശിച്ചില്ല.കൊലയാളി ഒരിക്കലെങ്കിലും നേരത്തെ ഈ കുന്നില്‍ വന്നിട്ടുള്ളയാളാകാനും സാധ്യതയുണ്ട്.
ഇത്രയും അനുയോജ്യമായ ഇടം കണ്ടുപിടിച്ച കൊലയാളി ഈ സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള ആളാകണം.