തിരുവനന്തപുരം: തോക്കും വെടിയുണ്ടകളും കാണാനില്ലെന്ന് ആരോപങ്ങൾക്കു ഇടയിൽ നിന്നാണ് ലോക് നാഥ് ബ്രിട്ടണിലേക്ക് പോകാൻ ഉള്ള അനുമതി കിട്ടിയത്. യാത്ര സുരക്ഷയുമായി ബന്ധപ്പെട്ട പ്രദശനത്തിൽ പങ്കെടുക്കാനാണ് സർക്കാർ ചെലവിലെ യാത്ര.അടുത്ത മാസം 3 ,4 ,5 തീയതികളിൽ ആണ് യാത്ര. ലോക് നാഥ് ബെഹ്റ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടു.
സി .എ. ജി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾക്കും സ്വകാര്യാ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്കും വാർത്താക്കുറിപ്പിലൂടെ മറുപടി നൽകാം എന്ന് ഡി ജെ പി പറഞ്ഞു.ഡിജിപിയെ മാറ്റണമെന്ന പ്രതിപക്ഷനേതാവിന്റെ കത്തിനുള്ള മറുപടിയായി ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.കത്ത് കൈയിൽ കിട്ടിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.സി എ ജി റിപ്പോർട്ടിനെക്കുറിച്ചു പ്രീതികരിക്കാൻ നടപടികളുണ്ട് എന്ന് നിയമസഭയിൽ പ്രീതികരിക്കും എന്ന് മാധ്യമങ്ങളോട് പിണറായി പറഞ്ഞു.