കൊറോണ വൈറസ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കൊല്ലം റൂറലില്‍ ആറ് പേര്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രീകരിച്ച് കൊറോണ വൈറസ് നീരീക്ഷണത്തിലായിരുന്നയാളുടെ പേരും വിലാസവും വെളിപ്പെടുത്തുന്ന തരത്തിലും സമൂഹത്തില്‍ ഭീതി ഉളവാക്കുന്നതരത്തിലും വ്യാജ വാര്‍ത്തകള്‍ സോഷ്യമീഡീയാകള് വഴി പ്രചരിപ്പിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിന്മേല് കൊല്ലം റൂറല്‍ സൈബര്‍സെല്ല് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊട്ടാരക്കര പോലീസ് സ്റ്റേഷന് ലിമിറ്റില്‍ ഫ്രണ്ട്സ് തോട്ടംമുക്ക് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അനില്‍ അച്ചന്‍കുഞ്ഞ്, മനുതോമസ് എന്നിവർക്കെതിരെയും, കൊട്ടാരക്കര വിമലാംബിക സ്കൂളിന്റെ ഫെയിസ്ബുക്ക് പേജില്‍ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത ഈ സ്കൂളിലെ അദ്ധ്യാപകനായ അനീഷ് ഫ്രാന്‍സിസ്, അനീഷ് ഭവന് മേലേ പന്തളമുക്ക്, പുള്ളിപ്പാറ.പി.ഒ, കടക്കല്‍ എന്നായാള്ക്കെതിരെയും കലയപുരം, അന്തമണ്‍, രഞ്ചിത്ത് ഭവനത്തില്‍ രഞ്ജിത്കുമാര്‍ രാജേന്ദ്രന് എന്നിവര്‍ക്കെതിരെയും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന് ലിമിറ്റില്‍ ഐ.പി.സി കൊട്ടാരക്കര സെന്റര്‍ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഷിജു എന്നയാള്‍ക്കെതിരെയും കുന്നിക്കോട് പോലീസ് സ്റ്റേഷന് ലിമിറ്റിലെ പാണ്ടിത്തിട്ട എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത രമേശ്കുമാര്‍, ഗണേശ് ഭവന്, അമ്പലനിരപ്പ് എന്നയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചുവരുന്നു. കൂടുതല്‍ വാട്സ് ആപ് ഗ്രൂപ്പുകള്‍ കൊല്ലം റൂറല്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്.