കുന്നിക്കോട്ഃ കോട്ടയം കൂട്ടിക്കൽ സ്വദേശിയും നിലവിൽ പട്ടാഴിയിൽ വാടകയ്ക്ക് കുടുംബമായി താമസിച്ചു വരുന്നതുമായ 49 വയസ്സുള്ള ഷിബുവിനെ ക്രൂരമായി മർദ്ദിക്കുകയും അയാളുടെ ഭാര്യക്ക് മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ പട്ടാഴി ഇരുപ്പാ കുഴി സുനിൽ ഭവനം വീട്ടിൽ സുനിൽകുമാർ(40) ആണ് കുന്നിക്കോട് പോലീസിൻറെ പിടിയിലായത്.
പരാതിക്കാരനും പ്രതിയുടെ ബന്ധുക്കളും തമ്മിൽ വളർത്തു നായകളെ കച്ചവടം നടത്തിയതിലുള്ള തർക്കമാണ് അക്രമത്തിന് കാരണം. പ്രതിയായ സുനിൽകുമാർ ഷിബുവു മായി വാക്കുതർക്കം ഉണ്ടാകുകയും ഷിബുവിനെ കൈ കൊണ്ട് തല്ലി തറയിൽ വീണു കിടന്ന ഷിബുവിനെ വീണ്ടും കല്ലുകൊണ്ട് ദേഹമാസകലം ഇടിച്ച് പരിക്കേൽപ്പിക്കുകയും, ഇത് കണ്ട് ഓടിയെത്തിയ പരാതികാരൻറെ ഭാര്യയെ നെഞ്ചിൽ പിടിച്ചുതള്ളുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു അക്രമിക്കുകയും മാനഹാനി വരുത്തുകയും ആയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കുന്നിക്കോട് എസ് ഐ ബെന്നിലാലു, ജി എസ് ഐ ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.