കൊട്ടാരക്കര : വാളകം പൊലിക്കോട് സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സ്വിഫ്റ്റ് ഡിസയർ കാർ വില്പനക്കായി ഓ എൽ എക്സിൽ പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ടു കാർ വാങ്ങാനായി ആവലാതി കാരിയുടെ വീട്ടിലെത്തി കുറച്ചു പണം നൽകി ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞു രേഖകൾ സഹിതം കാറുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയായ ഇടുക്കി തൊടുപുഴ കാഞ്ഞാർ മിറ്റത്താനിയ്ക്കൽ വീട്ടിൽ വിൽസൺ ജോസഫ്(40) ആണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്.
2019 മെയ് മാസം ആയിരുന്നു പ്രതി കാറുമായി കടന്നുകളഞ്ഞത്. അതിനുശേഷം
ബാക്കി തുക കൊടുക്കാതിരിക്കുകയും ഫോണിൽ വിളിച്ചാൽ കിട്ടാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്ത്രീക്ക് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്.
അതിനുശേഷം പോലീസിൽ പരാതിപ്പെട്ടത് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി തൊടുപുഴയിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കൊട്ടാരക്കര എസ് ഐ സാബുജി മാസ്, എ എസ് ഐ അനിൽകുമാർ, സി പി ഓ സലില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തൊടുപുഴയിൽ നിന്നും പിടികൂടിയത്. ഇയാൾക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ, വണ്ടിപ്പെരിയാർ കോട്ടയം ജില്ലയിലെ വാകത്താനം എന്നീ പോലീസ് സ്റ്റേഷനുളില്‍ സമാനസ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്.