കൊട്ടാരക്കര: കഴിഞ്ഞ ദിവസം രാത്രി പരിശോധനയിൽ പാസില്ലാതെ അനധികൃതമായി പാറ കയറ്റി കൊണ്ട് വന്ന 5 ലോറികൾ പോലീസ് പിടികൂടി.
മൈലം ആക്കാവിള ക്വയറിൽ നിന്നാണ് ലോഡ് കയറ്റിയതെന്ന് ചോദ്യംചെയ്യലിൽ നിന്നും വ്യക്തമായി. പുലർച്ചെ 4 മണിക്ക് കൊട്ടാരക്കര എസ് ഐ രാജീവ് എഴുകോൺ എസ് ഐ ബാബു കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആക്കാവിള ക്വറിയിൽ നടത്തിയ പരിശോധനയിൽ ക്വറിയിൽ പ്രവർത്തനം നടക്കുന്നതായും 42 ലോറികൾ ലോഡ് കയറ്റാനായി ഉള്ളതായും അതിൽ പല ടിപ്പറുകളും ലോഡ് കയറ്റിയ ശേഷം പോകാൻ തയ്യാറായി നിൽക്കുന്നതായും കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ലോഡുകൾക്കൊന്നും പാസ് ഇല്ലെന്നും പാസ് വിതരണം ചെയ്യാൻ പോലും ആളില്ലെന്നും തിരിച്ചറിഞ്ഞു ലോറികളും 6 ഹിറ്റാച്ചി എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഫോറൻസിക് വിഭാഗം, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ നടത്തിയ റെയ്ഡിൽ ക്വാറി പ്രവർത്തനത്തിനായി സൂക്ഷിച്ചിരുന്ന 2827 ഡിറ്റണേറ്ററുകൾ 75 കിലോഗ്രാം നൈട്രൊജൽ 40 മീറ്റർ സേഫ്റ്റി ഫ്യൂസ് എന്നിവ കണ്ടെടുത്തു. റെയ്ഡ് ഉച്ചക്ക് 3 മണിക്ക് അവസാനിച്ചു. ക്വാറി ലൈസെൻസ്, എക്സ്പ്ലോസീവ് ലൈസെൻസ്, എക്സ്പ്ലോസീവ് രജിസ്റ്റർ എന്നിവ പോലീസ് പരിശോധിച്ചു വരുന്നു. ടി പരിശോധനക്ക് ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നു കൊട്ടാരക്കര പോലീസ് അറിയിച്ചു. കൊട്ടാരക്കര ഇൻസ്പെക്ടർ ബിനുകുമാർ, എസ് ഐ മാരായ രാജീവ്, സാബുജി മാസ്, ബാബു കുറുപ്പ് മറ്റു പോലീസ് സേനാന്ഗങ്ങൾ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് എന്നീ ജില്ലയിലെ മറ്റു പോലീസ് വിഭാഗങ്ങളും റെയ്ഡിൽ പങ്കെടുത്തു.