കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ 3 ആഴ്ചയായി ഇൻസുലിൻ വിതരണം നിലച്ചതിനെ രോഗികൾ പ്രതിഷേധിച്ചു. ഇതറിഞ്ഞു ആശുപത്രിയിലെത്തിയ ബിജെപി പ്രവർത്തകർ അധികൃതരെ ഉപരോധിക്കുകയും ഇൻസുലിൻ നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് പ്രക്ഷുബ്ധ അന്തരീക്ഷത്തിൽ കൊട്ടാരക്കര എസ് ഐ ശ്രീ രാജീവും സംഘവും എത്തുകയും ഡിഎംഒ യെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഇൻസുലിൻ ലഭ്യമാക്കുവാൻ ഇനിയും ഒരാഴ്ചയോളം കാലതാമസം വരുമെന്നു ഡിഎംഒ എസ് ഐ യെ അറിയിച്ചതിനെത്തുടർന്ന് സ്ഥിതി വീണ്ടും വഷളായി.
ഇതേത്തുടർന്ന് എസ് ഐ വീണ്ടും ഡിഎംഒ യെ ബന്ധപ്പെടുകയും നാളെത്തന്നെ ഇൻസുലിൻ എത്തിക്കാമെന്ന ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ സമരം അവസാനിപ്പിച്ചു. സമരത്തിന് അനീഷ് കിഴക്കേക്കര, രാജൻ പുലരി, രെഞ്ജിത്ത് കാടംകുളം, അരുൺ കാടംകുളം, പ്രശാന്ത് വല്ലം, മനോജ് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി……