ശൂരനാട്: കോയിക്കൽചന്ത സ്വദേശി ബെൻസനെ സംഘം ചേർന്നു ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി ആദിനാട് വടക്ക് പുതിയപുരയിൽ വീട്ടിൽ രാമചന്ദ്രൻ മകൻ രതീഷ് (36) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഒന്നും രണ്ടും പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. ആവലാതിക്കാരന്റെ പിതാവ് ഓടിക്കുന്ന ഓട്ടോറിക്ഷ കരുനാഗപള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഒന്നാം പ്രതിയുടെ മകളുടെ ദേഹത്ത് തട്ടി എന്ന് ആരോപിച്ച് ആവലാതിക്കാരന്റെ വീട്ടിലെത്തിയ പ്രതികളും ആവലാതിക്കാരനും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും, ഇതിലുള്ള വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്നു 21.10.19 തീയതി പുലർച്ചെ ആവലാതിക്കാരന്റെ വീട്ടിലെത്തി ജനൽ ഗ്ലാസ്സുകൾ അടിച്ചു തകർക്കുകയും ശബ്ദം കേട്ടിറങ്ങി വന്ന ആവലാതിക്കാരനെ കമ്പിവടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും വലതു കൈക്കു പൊട്ടലുണ്ടാകുകയും ചെയ്തു. ഇതിനു ശേഷം കടന്നു കളഞ്ഞ ഒന്നും, രണ്ടു പ്രതികളെ 24.10.19 തീയതി ശൂരനാട് പോലീസ് പിടികൂടിയിരുന്നു.