കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇടയിലെ വീട്ടിൽ കുടുംബയോഗവും ജോയി സിനോറയും ചേർന്ന് 40000 രൂപ വില വരുന്ന കൃത്രിമ കാൽ വച്ചു നല്കി. തലച്ചിറ വലിയവിളാകത്തു വീട്ടിൽ തങ്കച്ചൻ (65) ആണ് സഹായം ലഭിച്ചത്.
കൂലി പണിയും, തടി മുറിച്ചും, തൊഴിലുറപ്പുമായി കഴിഞ്ഞിരുന്ന തങ്കച്ചന്റെ വലതുകാലിന് രക്ത ഓട്ടം കുറഞ്ഞു പഴുത്തു ,കാൽ മുറിക്കേണ്ട സാഹചര്യം വന്നു മുട്ടിന് മുകളിൽ വച്ചാണ് മുറിച്ചത്.
3 വർഷമായി ആരും സഹായം നല്കിയില്ല. അപ്പോഴാണ് സിനോറ ജോയിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കൊട്ടിയത്തെ റീഹാബിറ്റലേഷൻ സെന്ററിൽ നിന്നു കാൽ വാങ്ങിച്ചു നൽകി. തങ്കച്ചന് രണ്ട് പെൺമക്കൾ ഉണ്ട്. ഭാര്യ മറിയക്കുട്ടി പഞ്ചായത്തിലും കളക്ടർക്കും അപേക്ഷ കൊടുത്തിട്ടു ഒരു സ്കൂട്ടർ ലഭിച്ചില്ല. ഒരു പെട്ടി കടയും സ്കൂട്ടറും സന്മനസ്സുള്ളവർ വാങ്ങി നല്കിയാൽ ഉപജീവനം നടത്താമെന്ന് തങ്കച്ചൻ പറയുന്നു