കൊട്ടാരക്കര : കോട്ടാത്തല പണയിൽ യു പി സ്കൂളിന് സമീപം വച്ച് വാഹനങ്ങൾ കൂട്ടിയിടിച്ചത് മൂലമുണ്ടായ വാക്ക് തർക്കത്തെ തുടർന്ന്, മൂന്നംഗ സംഘം ആക്രമിച്ച കർഷകനായ കോട്ടാത്തല പണയിൽ കാരായിക്കോട്ട് വീട്ടിൽ സുഭാഷ്(48) നെ,
ആക്രമിച്ച കേസിൽ കൃത്യത്തിന് ശേഷം ഒളിവിൽ പോയ സൈനികനായ പ്രശാന്തിനെ പോലീസ് പിടികൂടി.
കോട്ടാത്തല തലയിണ വിള ജംഗ്ഷന് സമീപം ആമ്പല്ലൂർ വിള വീട്ടിൽ ശാപ്പാട് എന്ന് വിളിക്കുന്ന അനൂപ് (35), കോട്ടാത്തല പടിഞ്ഞാറ് എറത്ത് മുക്കിൽ വിപിൻ (35), പുത്തൂർ കോട്ടാത്തല ഏറത്ത് ജംഗ്ഷൻ പ്രകാശ് ഭവനത്തിൽ പ്രശാന്ത്( 34) എന്നിവർ ചേർന്ന് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അനൂപും വിപിനും നേരത്തേ തന്നെ പോലീസ് പിടിയിലായിട്ടുള്ളതാണ്. എന്നാൽ കൃത്യത്തിന് ശേഷം ഒളിവിൽ പോയ സൈനികനായ പ്രശാന്തിനെ പിടികൂടുന്നതിനായി കൊട്ടാരക്കര റൂറൽ എസ് പി. ഹരിശങ്കർ ഐ പി എസ് ന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിക്കുകയും തുടർന്ന് ത്രിപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രിപുര സ്റ്റേറ്റ് റൈഫിൾസ് രണ്ടാം ബറ്റാലിയനിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചത് പ്രകാരം പിൻതുടർന്ന് എത്തിയ സ്പെഷ്യൽ ടീം അംഗങ്ങൾ വെസ്റ്റ് ത്രിപുര, അഗർത്തല, ആർ കെ നഗറിൽ നിന്നും പ്രതിയെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. മെഡിക്കൽ പരിശോധന നടത്തി ആർ കെ നഗർ ബോഡ്ജംഗ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്നും അഗർത്തല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം മജിസ്ടേറ്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നാട്ടിലേക്ക് കൊണ്ട് വന്നത്. കൊട്ടാരക്കര എസ് ഐ .രാജൻ കെ, സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ, സ്ക്വാഡ് അംഗം സി പി ഒ സലിൽ എസ്സ്, സൈബർ സെൽ സി പി ഒ രജിത് ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ പ്രത്യേക ടീം ആണ് ത്രിപുരയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.