കൊട്ടാരക്കര: കേരളത്തിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ ഭാരത് ഫിനാൻസ് ഇൻക്ള്യൂഷൻ ലിമിറ്റഡിന്റെ കൊട്ടാരക്കര കൊട്ടപ്പുറത്ത് പ്രവർത്തിക്കുന്ന ബ്രാഞ്ചിൽ ഇടപാട് കാരായി എത്തിയ സഹോദരിമാർക്കെതിരെ ആക്രമണവും ഗുണ്ടായിസവും നടത്തിയ സ്ഥാപനത്തിലെ ജീവനക്കാരായ വിപിൻ, സാവന്ത് , എബിൻ , വിബിൻ , വിഷ്ണു , കണ്ടാലറിയുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെ സ്ത്രീകൾക്ക് മാനഹാനി വരുത്തിയതിനും പട്ടിക ജാതി നിയമപ്രകാരവും കൊട്ടാരക്കര പോലീസ് കേസെടുത്തു.
പണമടച്ചതിന് ശേഷം രസീത് ചോദിച്ചതിന് അസഭ്യം പറയുകയും പരാതിക്കാരേയും ഇവരോടൊപ്പമെത്തിയ പരാതിക്കാരിലൊരാളായ ഭർത്താവിനെയും ക്രൂരമായി സ്ഥപാനത്തിനകത്ത് വച്ച് മർദിച്ചു എന്നാണ് പരാതി. സമീപവാസികൾക്കും ഈ സ്ഥാപനം ഒരു ശല്യമാണെന്നും പരാതിക്കാർ പറയുന്നു.
കൊട്ടാരക്കര ഡിവൈഎസ്പി നസറുദ്ദീൻ എസ്.ആർ. രാജീവ് , സിപിഒ മാരായ ഹോച്മിൻ, ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.