തിരുവനതപുരം : സംസ്ഥാനത്തു സ്വർണ്ണത്തിന്റെ വില കൂടും . രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തെ തുടർന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം കൂട്ടിയിരുന്നു . അതിനു പുറമെയാണ് സ്വർണ്ണത്തിന്റെ വില വർദ്ധനവ്, ആദായനികുതി സ്ലാബില്‍ മാറ്റമില്ല.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ്, പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ നല്‍കാം.
ചെറുകിടവ്യാപാരികള്‍ക്ക് പെന്‍ഷനും പുതിയ വായ്പാപദ്ധതിയും, ജിഎസ്ടി നല്കിയാല് രണ്ടുശതമാനം പലിശയിളളവ്, വനിതാ സ്വയം സഹായസംഘ അംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വായ്പ.
മൂന്നുവര്‍ഷത്തിനകം എല്ലാവര്ക്കും വീട് , വൈദ്യുതി, പാചകവാതക കണക്ഷനും, അഞ്ചുവര്‍ഷത്തിനകം എല്ലാ വീടുകളിലും കുടിവെള്ളം. വിദേശ ഇന്ത്യക്കാര്‍ക്ക് ആറുമാസം കാത്തിരിക്കാതെ ആധാര്‍കാര്‍ഡ്, ഇ–വാഹനങ്ങള്‍ക്ക് ഇളവ്, തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിക്കും , വാടകനിയമം മാറ്റും, പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപയുടെ.സഹായം, വ്യോമയാന, ഇന്‍ഷുറന്‍സ് മേഖലകളകളില്‍ കൂടുതല്‍ വിദേശനിക്ഷേപത്തിന് സാധ്യത തേടും.
ബഹിരാകാശനേട്ടങ്ങള്‍ വാണിജ്യവല്ക്കരിക്കാന് കമ്പനി, രാജ്യത്ത് ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്, ഉന്നതവിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ 400 കോടിരൂപ എന്നിവയുടെ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.