കൊട്ടാരക്കര : പകൽ സമയങ്ങളിൽ വൃദ്ധരായ സ്ത്രീകളെ മുളകുപൊടിയെറിഞ്ഞു ആക്രമിച്ചു മാല പൊട്ടിക്കുന്ന മൂവർ സംഘത്തെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ . ജി സൈമൺ ഐ. പി. എസിന്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം കാവനാട് മുട്ടറ കിഴക്കത്തിൽ വീട്ടിൽ സിദ്ധിഖ് (28) കരിക്കോട് ചപ്പേത്തടം തൊടിയിൽ പുത്തൻ വീട്ടിൽ നിസാമുദീൻ (50) കുണ്ടറ മുക്കൂട് ഷൈനി ഭവനിൽ മുരുകൻ (52) എന്നിവരാണ് പിടിയിൽ ആയത്.
ആദികാട്ടു വീട്ടിൽ കമല ദേവിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു മൂന്നര പവന്റെ മാല കവർച്ച ചെയ്ത കേസിന്റെ അന്വഷണത്തിലാണ് പ്രതികൾ പിടിയിൽ ആകുന്നത് . വൃദ്ധരായ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി , കിണർ വൃത്തിയ്ക്കുന്നതിനും ,ചക്ക , മാങ്ങ, എന്നിവ വാങ്ങാനെന്ന വ്യാജേനെയും, വെള്ളം ചോദിച്ചും പകൽ സമയം വീടുകളിൽ എത്തിയാണ് ഇവർ കവർച്ച നടത്തി വന്നിരുന്നത് . പ്രതികളെ ച്യോദ്യം ചെയ്തതിൽ നിരവധി സ്ഥലങ്ങളിലെ കേസ്സുകൾ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കവർച്ച നടത്തുന്നതിനായി ഉപയോഗിച്ച വാഹനം നിസാമുദീനും മുരുകനും എറണാകുളത്തുനിന്നും ജോലി കഴിഞ്ഞു മടങ്ങും വഴി എറണാകുളത്തുനിന്നും മോഷ്ടിച്ചതാണെന്നും കണ്ടെത്തി. സ്ഥിരമായി താമസമോ , മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ ഇവരെ കണ്ടെത്തുക ദുഷ്കരമായിരുന്നു . പഴുതടച്ച അന്വേഷണത്തിലൂടെ യാണ് ഇവരെ കണ്ടെത്തിയത്. കവർച്ച കേസിൽ ആദ്യമായാണ് ഇവർ പിടിക്കപ്പെടുന്നത്.
കൊട്ടാരക്കര ഡി.വൈ. എസ്. പി. വി. എസ് ദിനരാജിന്റെ നിർദേശ പ്രകാരം ശാസ്താംകോട്ട എസ് .ഐ മാരായ ഉമേഷ്, സതീഷ്, ഡാൻസാഫ് അംഗങ്ങളായ ഷാജഹാൻ എ . സി , ശിവശങ്കര പിള്ള കെ, അജയകുമാർ ബി, ആഷീർ കോഹൂർ , രാധാകൃഷ്ണപിള്ള കെ. കെ , റഷീദ്, അസീസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻറ്റ് ചെയ്തു.