പുനലൂർ: കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിൻ്റെ കിഴക്കന്‍ മേഖല. രണ്ടുദിവസത്തിനിടെ ഇരുപതിലധികം ആളുകള്‍ക്കാണ് പുനലൂരില്‍ മാത്രം സൂര്യാതപമേറ്റത്. പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനു സർക്കാർ ഏജൻസികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേമുണ്ട്.
െതക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുല്‍ ചൂട് അനുഭവപ്പെടുന്ന മേഖലയാണ് പുനലൂര്‍. കഴിഞ്ഞ തിങ്കളാഴ്ച്ച താപനില നാല്പതു ഡിഗ്രി സെല്‍ഷ്യസിന് തൊട്ടടുത്തുവരെയെത്തി. ചൊവ്വാഴ്ച്ച 38.5 ഡിഗ്രി സെല്‍ഷ്യസും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇരുപതിലധികം ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ഒട്ടേറെ ആളുകള്‍ക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്തു.ശക്തമായ ചൂടു കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്കുന്ന മുന്നറിയിപ്പ്.