കൊട്ടാരക്കര: രാത്രിയിൽ പോലിസിന് നേരെ ആക്രമണം നടത്തിയ വെട്ടിക്കവല സ്വദേശികളായ അഭിലാഷ്(31), രാജേഷ് (33), വിഷ്ണു (20), നന്ദു (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പുലമൺ കോളേജ് ജംഗ്ഷനിൽ രാത്രി 11.30 യോടെയാണ് സംഭവം. മർദ്ദനമേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം റൂറൽ ജില്ല കൺട്രോൾ റൂമിലെ പോലിസുകാരായ ഹരി, സുജിത്ത് എന്നി പോലീസുകാർക്കാണ് ക്രൂരമായ മർദ്ദന മേറ്റത്.
പോലീസ് പറയുന്നത്; വാളകം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വഴിൽ ബൈക്കിലും മറ്റു വാഹനങ്ങളിലും ഇടിച്ച ശേഷം അമിത വേഗതയിൽ പോയ വാഹനത്തെ കുറിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും, കൺട്രോൾ റൂമിലും പലരും വിളിച്ച് പറഞ്ഞിരുന്നു. എം. സി റോഡിലൂടെ പോയ യാത്രക്കാർ പോലീസ് വാഹനം കണ്ട് നിർത്തി അവരും വിവരം പോലീസിനെ അറിയിച്ചു. ഉടനെ പോലീസ് ഈ വാഹനത്തെ പിൻതുടരുകയും കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞു പരിശോധന നടത്താൻ തുടങ്ങവെയാണ് പോലീസിനെ മർദ്ദിച്ചിട്ട് ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികളും പോലീസും ചേർന്നാണ് പ്രതികളെ കീഴ് പ്പെടുത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും പൈപ്പുകൾ പോലീസിന് ലഭിച്ചു.