കൊട്ടാരക്കര: യുവാവിനെ തട്ടികൊണ്ടു പോയി സ്വർണ്ണം കവർന്ന കേസിൽ കൊട്ടാരക്കര സ്വദേശികളായ ഷിഹാബ്(31), ബോസ് (42) എന്നി രണ്ടു പ്രതികളെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. ജനുവരി 16 ന് ഇഞ്ചാക്കാടുള്ള ബാറിൽ മദ്യപിക്കുവാനായി എത്തിയ ആളെ ഇരു പ്രതികളും കൂടി ആട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ കൊണ്ടു ചെന്ന് ആക്കാമെന്ന് പറഞ്ഞ് കയറ്റി കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ച് മൂന്നര പവനോളം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മോഷ്ടിച്ച മാല പണയം വച്ച് രണ്ടു പേരും കൂടി പങ്കിട്ടെടുത്തു. ഷിഹാബ് മുൻപ് അടിപിടി കേസുകളിൽ പ്രതിയാണ്.
കൊട്ടാരക്കര ഡി വൈ എസ് പി എ. അശോകൻ്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ,സി ഐ ബി. ഗോപകുമാർ, എസ്. ഐ സി. കെ മനോജ്, എസ് ഐ അരുൺ, എസ് ഐ മുരുകൻ, എസ് ഐ നാസർറൂദ്ദീൻ, എ എസ് ഐ അജയൻ, സി പി ഒ അജിത്ത് കുമാർ, എസ് ധർമ്മ, സി പി ഒ മനോജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ കൂടിയത്.