കൊച്ചി : യഥാർഥ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളിയും തൊഴിലുടമയും ചേർന്നു പിഎഫ് പെൻഷൻ വിഹിതം നൽകാനുള്ള ഓപ്ഷന് അവസരം നിഷേധിച്ച ഇപിഎഫ് ഓർഗനൈസേഷൻ്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഏതെങ്കിലും പ്രത്യേക തീയതി നിഷ്കർഷിക്കാതെ തൊഴിലാളികൾക്ക് ഇപിഎഫ് സ്കീം പ്രകാരം ഓപ്ഷൻ ഓപ്ഷൻ നൽകാം.2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതി വ്യവസ്ഥകൾ അപ്പാടെ റദ്ദാക്കി. വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പള ശരാശരിയാണു പെൻഷൻ നിർണയത്തിന് ആധാരമായ പ്രതിമാസ ശമ്പളമായി മുൻപു കണക്കാക്കിയിരുന്നത്. എന്നാലിത് 60 മാസത്തെ ശമ്പള ശരാശരിയെന്നു ഭേദഗതി വരുത്തിയതാണു പ്രധാനം.ഒരുകൂട്ടം തൊഴിലാളികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, ജസ്റ്റിസ് എ.എം. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ വിധി.