കൊട്ടാരക്കരയിലെ ലയൺസ് ക്ലബിൻ്റെ മോർച്ചറിയിൽ മൃതദേഹം മാറിപ്പോയി. കഴിഞ്ഞ 5-ാം തിയതി കാരുവേലിൽ ഉള്ള തങ്കമ്മപണിക്കരുടെ മൃതദേഹവും അതെ ദിവസം തന്നെ കൊട്ടാരക്കര ആശ്രയയിൽ ഉള്ള ചെല്ലപ്പൻ്റെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ആശ്രയയിൽ ഉള്ളവർ മൃതദേഹം എടുക്കുവാൻ വന്നപ്പോൾ കാരുവേലിലുള്ള തങ്കമ്മയുടെ മൃതദേഹം മോർച്ചറി ജീവനക്കാർ എടുത്തു കൊടുത്തു.
ഇന്ന് രാവിലെ കാരുവേലിലുള്ളവർ മൃതദേഹം എടുക്കാൻ വന്നപ്പോൾ ആശ്രയക്കാർ കൊണ്ടു വച്ച ചെല്ലപ്പൻ്റെ മൃതദേഹം ആണ് നൽകിയത്. ആശ്രയ കൊണ്ടുപോയ മൃതദേഹം കൊല്ലത്തുള്ള പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഇതിനെ തുടർന്ന ആശുപത്രിയിൽ നേരിയ സംഘർഷം ഉണ്ടായി.
ആശുപത്രിയിലെ സംഘർഷം സി ഐ ഗോപകുമാർ, എസ് ഐ സി.കെ മനോജ് എന്നിവരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് ഒഴിവായി. കൊട്ടാരക്കര പോലീസ് ലയൺസ് ക്ലബിൻ്റെ ഭാരവാഹികളെ വിളിച്ചിട്ട് അവർ സംഭവസ്ഥലത്ത് വന്നില്ല. ഇതിനെ തുടർന്ന് ലയൺസ് ക്ലബിൻ്റെ മോർച്ചറി സീൽ പോലീസ് ചെയ്തു.
മോർച്ചറിയുടെ ജീവനക്കാരനും, ലയൺസ് ക്ലബിൻ്റെ ഭാര വാഹികൾക്കും, ആശ്രയയ്ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സി ഐ ഗോപകുമാർ അറിയിച്ചു.